തിരുവനന്തപുരം: തിരുമല വിജയമോഹിനി മില്ലിന് സമീപമുള്ള കല്ലറമഠം ശ്രീ ഭഗവതി ക്ഷേത്രത്തിലെ എട്ടുദിവസത്തെ ഉത്സവം 15ന് വൈകുന്നേരം 7 ന് ക്ഷേത്രതന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തൃക്കൊടിയേറ്റോടെ ആരംഭിക്കും. അന്നേദിവസം 4.30 ന് ഉത്സവസമാരംഭസമ്മേളനം നടക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അഡ്വ. കെ. രാമന്‍പിള്ള, ക്ഷേത്രം പ്രസിഡന്റ് എന്‍. വിശ്വനാഥന് നായര്‍, സെക്രട്ടറി മഠത്തില്‍ പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേത്രം ഉപദേശക സമിതി അംഗവും വിഴിഞ്ഞം തുറമുഖ ട്രസ്റ്റ് എംഡിയുമായ സുരേഷ് ബാബുവിനെ ആദരിക്കും. 8 ന് തൊട്ടാടിവിള റസി. അസോ. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍. 16 ന് പതിവ് ക്ഷേത്രചടങ്ങുകള്ക്കുപുറമെ ഭാഗവത തിലകം മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ ബാലികാബാലന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള സര്‍വൈശ്വര്യ പൂജയും പ്രഭാഷണവും ഉണ്ടാകും. 17 ന് രാവിലെ 9 മുതല്‍ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പറക്കെഴുന്നള്ളത്ത്- ആലപ്പുറം ഭാഗം വട്ടവിള ഭാഗം. 8 ന് തിരുനെറ്റി കനല് എന്ന പരിപാടി. 10.30 ന് കളമെഴുത്തും പാട്ടും. 19 ന് പറക്കെഴുന്നള്ളത്ത് പുന്നയ്ക്കാമുഗള്‍ ഭാഗം. 8 ന് ഗാനമേള. 20 ന് രാവിലെ 9 ന് നാഗരൂട്ട്, പുള്ളവന്‍ പാട്ട്, അന്നദാനം. 5 ന് സാംസ്കാരിക സമ്മേളനം. 8 ന് പടയണി. 21 ന് പുനഃപ്രതിഷ്ഠാദനം, 10 ന് സമൂഹപൊങ്കാല, പൊങ്കാല അടുപ്പില്‍ തീപകരുന്നത് അശ്വതി തിരുനാള്‍. 10.30 ന് സ്ത്രീകളുടെ മകം തൊഴല്‍, സമൂഹസദ്യ, വൈകുന്നേരം 5 ന് തിരുമല കുശക്കോട് മഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര. രാത്രി 11 ന് പള്ളിവേട്ട. 22 ന് 11.50 ന് പന്തിരുനാഴി, 4.30 ന് സമാപന സമ്മേളനം, 5.30 ന് തൃക്കൊടിയിറക്ക്, 6.15 ന് ക്ഷേത്രക്കുളത്തില്‍ ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: