കോട്ടയം: മാങ്ങാനം എബനെസര്‍ പള്ളിയില്‍ വന്‍ അഗ്നിബാധ. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ നടന്ന തീപിടിത്തത്തില്‍ അള്‍ത്താര പൂര്‍ണമായും കത്തി നശിച്ചു. പള്ളിയില്‍ സൂക്ഷിച്ചിരുന്ന മുത്തുക്കുടകള്‍, വിരിക്കൂട്, സ്വര്‍ണക്കുരിശ്, തേക്കിന് തടിയില്‍ നിര്‍മ്മിതമായ മെഴുകുതിരി സ്റ്റാന്റ് തുടങ്ങിയവയാണ് അഗ്നിക്കിരയായത്. പള്ളിയിലെ വയറിംഗും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി സ്ഥാപിച്ചിരുന്ന മീറ്റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നാണ് അഗ്നി പടര്‍ന്നതെന്നാണ് കരുതുന്നത്. കോട്ടയത്ത് നിന്നും എത്തിയ അഗ്നിശമന സേനാ വിഭാഗത്തിന്റെ ശ്രമഫലമായാണ് അഗ്നി പൂര്‍ണമായും കെടുത്താന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: