തളിപ്പറമ്പ്: ഉത്തരമലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് വന്‍ഭക്തജനത്തിരക്ക് മാര്‍ച്ച് 6ന് കൊടിയേറിയ ഉത്സവം 20ന് വൈകുന്നേരം നടക്കുന്ന കൂടിപ്പിരിയല്‍ ചടങ്ങോടെ അവസാനിക്കും. എല്ലാ ദിവസവും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിവിധങ്ങളായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ 2 മണിക്ക് പൂക്കോത്ത് നടയിലേക്ക് ഉത്സവം എഴുന്നള്ളിപ്പ് നടക്കും. നാളെ നൃത്തപ്പായസമുണ്ടായിരിക്കും. 14വരെ മോതിരംവെച്ച് തൊഴല്‍ നടക്കും. ഇന്ന് രാത്രി 9 മുതല്‍ പയ്യന്നൂര്‍ പഞ്ചവാദ്യത്തിന്റെ പഞ്ചവാദ്യം, 10 മണിക്ക് ഭക്തിഗാനമേള, രാത്രി 1മണിക്ക് തായമ്പക, പൂക്കോത്ത് നടയില്‍ രാത്രി 8ന് മെഗാഷോ, നാളെ രാത്രി 8ന് ചെറുകൊടിയേറ്റം, 9.30ന് സംഗീത നൃത്ത വിരുന്ന്, രാത്രി 1മണിക്ക് തായമ്പക, പൂക്കോത്ത് നടയില്‍ രാത്രി 8ന് നാടകം, 14ന് രാത്രി 9 മുതല്‍ നൃത്ത നൃത്തനൃത്ത്യങ്ങള്‍, 10ന് ഭക്തിഗാനമേള, പൂക്കോത്ത് നടയില്‍ രാത്രി 8ന് വില്‍കലാമേള, 15ന് രാവിലെ മുതല്‍ നാരായണീയ പാരായണം, രാത്രി 9ന് പഞ്ചവാദ്യം, 10ന് നൃത്ത സന്ധ്യ, പൂക്കോത്ത് നടയില്‍ രാത്രി 8ന് ഗാനമേള, 16ന് രാത്രി 9മുതല്‍ പഞ്ചവാദ്യം, 10ന് സംഗീത കച്ചേരി, പൂക്കോത്ത് നടയില്‍ രാത്രി 8ന് നാടകം, 18ന് രാവിലെ 6ന് ഉത്സവബലി, രാത്രി 8ന് നാട് വലംവെക്കല്‍, 19ന് വൈകുന്നേരം ആറാട്ട്, 20ന് രാവിലെ 9 മുതല്‍ തിരുവാതിരക്കളി, കോല്‍ക്കളി, ഉച്ചക്ക് 2ന് അക്ഷര ശ്ലോക സദസ്സ്, വൈകുന്നേരം കൂടിപ്പിരിയല്‍ എന്നിവ കൂടാതെ ഇന്ന് രാത്രി 7.30 പി.കെ.പ്രശാന്ത് കുമാര്‍, നാളെ ഭക്തദാസന്‍ സ്വാമി സന്മയാനന്ദ സരസ്വതി, 14ന് കല്ലമ്പള്ളി വാമനന് നമ്പൂതിരി, 15ന് സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, 19ന് അഡ്വ.എം.വിനോദ് കുമാര്‍ എന്നിവരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. മലയോര മേഖലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ഭക്തരാണ് നിത്യവും ഉത്സവത്തിനായി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: