ചിക്കാഗോ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്ഥിയാകാനായി ശ്രമിക്കുന്ന ഡൊണാള്‍ഡോ ട്രംപ് നടത്താനുദ്ദേശിച്ചിരുന്ന പൊതുജന റാലി റദ്ദാക്കി. ചിക്കാഗോയില്‍ പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രദേശത്ത് പ്രക്ഷോഭകര്‍ കടന്നു കയറിയതിനെത്തുടര്‍ന്നാണ് റദ്ദാക്കിയതെന്നാണ് ട്രംപിനോടടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് റാലി ഉപേക്ഷിക്കാന്‍ ട്രംപ് തയ്യാറായത്. റാലി എന്നു നടത്തുമെന്നതിനെക്കുറിച്ച് പിന്നീട് അറിയിപ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ റാലി നടക്കാനിരുന്ന ഇല്ലിനോയി യൂണിവേഴ്സിറ്റിക്കു പുറത്ത് മണിക്കൂറുകള്‍ക്ക് മുന്‍പേ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ഓഡിറ്റോറിയത്തിനുള്ളില്‍ അുനയായികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
ട്രംപിനായി അദ്ദേഹത്തിന്റെ അനുയായികള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബെര്‍ണി സാന്‍ഡേഴ്സിനെ അനുകൂലിച്ച് പ്രതിഷേധക്കാരും രംഗത്തെത്തി. ഇതിനിടെ സ്റ്റേജില്‍ കയറിയ പ്രതിഷേധക്കാരെ സീക്രട്ട് സര്‍വീസ് ഏജന്റ് ബലംപ്രയോഗിച്ച് പുറത്താക്കി. വന്‍ജനാവലിയെ നിയന്ത്രിക്കാന്‍ പോലീസും ഏറെ പാടുപെട്ടു.
നവംബര്‍ രണ്ടിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: