യുഎന്‍: ശമ്പളത്തിന് പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സൈനികര്‍ക്ക് സുഡാന് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ. കഴിഞ്ഞ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം 1300 ബലാല്സംഗങ്ങള് രാജ്യത്ത് നടന്നുവെന്നാണ് ഐരാഷ്ട്രസഭയുടെ കണക്ക്.
അവിശ്വസനീയമായ ക്രൂരതകളാണ് വിമതരെ നേരിടുന്നതിന്റെ പേരില്‍ സൈന്യം നടത്തുന്നതെന്ന് യുഎന്‍.മനുഷ്യാവകാശ സമിതിയുടെ ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന് തയാറാക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭര്‍ത്താവിനെ കൊന്നശേഷം തന്റെ 15 വസ്സുകാരിയായ മകളെ 10 സൈനികര്‍ ചേര്‍ന്ന് ഉപദ്രവിച്ചതിനെക്കുറിച്ചുള്ള ഒരു അമ്മയുടെ മൊഴി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പല പെണ്‍കുട്ടികളെയും മാതാപിതാക്കളുടെ മുന്‍പില്‍വെച്ച് പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമതരെ സഹായിക്കുന്നുവെന്ന് സംശയമുള്ള കുട്ടികളേയും വികലാംഗരേയും പോലും സൈന്യം ജീവനോടെ കത്തിക്കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നതില്‍ വിമതരും ഒട്ടും പിന്നിലല്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതേസമയം റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ സുഡാന് സര്‍ക്കാര്‍ ആരോപണങ്ങളേക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതികരിച്ചു.
2013ല്‍ വൈസ് പ്രസിഡന്റ് റെയ്ക്ക് മാച്ചറിനെ പുറത്താക്കിയതിനേതുടര്‍ന്ന് ആരംഭിച്ച യുദ്ധം ഇതിനകം ലക്ഷക്കണക്കിന് ജീവനെടുത്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: