റായ്പൂര്‍ : ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്‍കര്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
വിജയ് കുമാര്‍, രാകേഷ് നെഹ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. മനോജ് കുമാര്‍, എസ്. തോംസണ്‍, ജഗദീഷ്. കെ, ബപ്പ. ഡി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം ആശുപത്രിയിലെത്തിച്ചു.
പുലർച്ചെ രണ്ടരയോടെ ഛോട്ടേബേത്തിയ- പക്കാൻജോർ വനമേഖലയിൽ പട്രോള്‍ നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. മവോയിസ്റ്റുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കാങ്കർ ഡിഎസ്പി ജയന്ത് വൈഷ്ണവ് അറിയിച്ചു.
ഇന്ന് നടത്തുന്ന ഒരു ദിവസത്തെ ബാസ്താർ-ബന്ദിന്റെ ഭാഗമായാണ് വിമതർ സുരക്ഷാ സേനയെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: