കോഴിക്കോട്: സാമൂതിരിരാജ കുടുംബത്തിലെ ഏറാള്‍പ്പാട് രാജയ്ക്ക് ഇന്ന് നഗരത്തിന്റെ നവതി പ്രണാമം. ഗോവിന്ദപുരം തെക്കേപ്പാട്ട് മഗധയില്‍ താമസിക്കുന്ന പി.സി.കെ. രാജ തൊണ്ണൂറാമത്തെ വയസിലും കര്‍മനിരതനാണ്. പ്രായാധിക്യത്തിന്റെ അവശതകള്‍ അലട്ടുമ്പോഴും എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഇന്നും സജീവമാണ് അദ്ദേഹം. സാമൂതിരിമാരുടെ ഭരണകാലത്ത് പ്രാമുഖ്യമുണ്ടായിരുന്ന തലപ്പണ ഇല്ലത്തെ നാരായണന്‍നമ്പൂതിരിയുടെയും അമ്പാടി കോവിലകം കുട്ടിയനുജത്തി തമ്പുരാട്ടി എന്നിവരുടെ മകനായി 1926ലാണ് ഇദ്ദേഹത്തിന്റെ ജനനം.
സാമൂതിരി, ഹൈസ്കൂ ള്‍, കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇദ്ദേ ഹം പൊതുമരാമത്ത് വകുപ്പില്‍ സ്ഥിരനിയമനം ലഭിച്ച് മദ്രാസിലേക്ക് തിരിച്ചു. എന്നാല്‍ അധ്യാപകനാകാനുള്ള തീവ്രമായ ആഗ്രഹം മനസില്‍ തികട്ടിവന്നതോടെ വീണ്ടും കോഴിക്കോട്ടേക്ക്.
കോഴിക്കോട്ട് ബി.ടി. കോളേജില്‍ ചേര്‍ന്ന് അധ്യാപകനായി. തുടര്‍ന്ന് മൂന്ന് ഹൈസ്കൂളുകളിലായി താല്‍ക്കാലിക ധ്യാപകനായി ജോലിനോക്കി. തുടര്‍ന്ന് സാമൂതിരിഹൈസ്കൂളില്‍ അധ്യാപകനായി. പത്ത് വര്‍ഷം ഇവിടെ പ്രധാനാധ്യാ പകനായും സേവനമനുഷ്ഠിച്ചു. ഗണിതം ലളിതവും സരളവുമായി പഠിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പ്രാവീണ്യം പ്രസിദ്ധമാണ്. ഗണിതശാസ്ത്രവിഷയത്തില്‍ ഏറെ അവഗാഹം നേടിയ ഇദ്ദേഹം കുട്ടികള്‍ക്ക് ഗണിത പഠനം എളുപ്പമാക്കാന്‍ നിരവധി വഴികള്‍ കണ്ടെത്തി.
രാഷ്ട്രീയസ്വയംസേവക സംഘവുമായി ചെറുപ്പത്തി ലേ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി.സി.കെ.രാജയ്ക്ക് അവസരമുണ്ടായി. സംഘനിരോധത്തിനെതിരെ പ്രക്ഷോഭത്തിലിറങ്ങാനും ജയില്‍വാസം അനുഷ്ഠിക്കാനും ഇദ്ദേഹത്തിന് മടിയുണ്ടായില്ല. സാഹി ത്യം, കല, നാടകരചന, അഭിനയം,ചിത്രരചന എന്നീ മേഖലകളിലൊക്കെ തല്പ്പരനായിരുന്ന പി.സി.കെ. രാജ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച കേസരി വാരികയിലെ എഴുത്തുകാരനായിരുന്നു. ഓര്‍ഗനൈസര്‍ എന്ന ഇംഗ്ലീഷ് വാരികയില്‍ പ്രസദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേസരിയുടെ ആദ്യകാലത്ത് 15 വര്‍ഷത്തോളം വിദേശരംഗം കൈകാര്യം ചെയ്തു. ചൈനാ വിഷയത്തില്‍ ഏറെ വിദഗ്ധനായിരുന്നു പി.സി.കെ.രാജ. ദത്തോപന്ത് ഠേംഗ്ഡി, ശങ്കരശാസ്ത്രി തുടങ്ങിയ ആദ്യകാല സംഘകാര്യകര്‍ത്താക്കളുമായി പി.സി.കെ.രാജയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
1980ല്‍ കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് ദേശീയതലത്തില്‍ നടത്തിയ പ്രബന്ധമത്സരത്തില്‍ മലയാള വിഭാഗത്തില്‍ ഇദ്ദേഹം രണ്ടാംസ്ഥാനം നേടി. ജ്യേഷ്ഠസഹോദരന് പി.സി.സി. രാജയില്‍ നിന്നും ഹോമിയോ വൈദ്യശാസ്ത്രത്തിലും ഇദ്ദേഹം പ്രാവീ ണ്യം നേടി. 90ന്റെ നിറവിലും പി.സി.കെ. രാജ എഴുതുകയാണ്. ‘അടല്ബി ഹാരി വാജ്പേയിയുടെ ലേഖനം എഴുതി വെച്ചിരിക്കുകയാണ്. മറ്റൊരു വലിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. മഹാഭാരത സര്‍വ്വസ്വം എന്ന പേരില്‍ ശ്രീകൃഷ്ണകഥ ലളിതമായി ആഖ്യാനം ചെയ്യുകയാണ്. ദ്വാരകപട്ടണ നിര്‍മ്മാണം വരെ എത്തിനില്‍ക്കുകയാണ്. മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ലെന്ന പ്രശ്നമേയുള്ളൂ.’ അദ്ദേഹം പറഞ്ഞു. രാധ കോവിലമ്മയാണ് ഭാര്യ. ഡോ. മിനിനവീനന്, മായപരമേശ്വരശര്മ്മ, മഹേഷ്, മൃദുല്‍രാജ് എന്നിവരാണ് മക്കള്‍.
നക്ഷത്ര പ്രകാരം ഇന്നലെയാണ് ജന്മദിനമെങ്കിലും ഇന്ന് ബന്ധുക്കളും സുഹൃത്തുക്കളും വളയനാട് ശ്രീദേവി കല്യാണമണ്ഡപത്തില്‍ ഇന്ന് നവതി ആ ഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: