ന്യൂദല്‍ഹി: രാജ്യസഭാ എംപിയെന്ന നിലയ്ക്ക് ലഭിച്ചിട്ടുള്ള നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് വിജയ് മല്ല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടതെന്ന് സൂചന. കര്‍ണ്ണാടകത്തില്‍ നിന്നുള്ള എംപിയെന്ന നിലയ്ക്ക് ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് മല്ല്യ ധാരാളം വിദേശയാത്രകള്‍ നടത്താറുണ്ട്. ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ ഫസ്റ്റ് കഌസിലാണ് ഇയാള്‍ അന്ന് യാത്ര ചെയ്തത്. അന്വേഷണങ്ങളോട് എല്ലാ രീതിയിലും സഹകരിച്ചതിനാലാണ് മല്ല്യയ്ക്ക് എതിരെ കര്‍ശന നിലപാട് എടുക്കാത്തത് എന്നാണ് സിബിഐ പറയുന്നത്.
സിബിഐയാണ് മല്ല്യയ്ക്ക് എതിരെ ആദ്യം അന്വേഷണം തുടങ്ങിയത്. മല്ല്യയുടെ വസതിയിലും ഓഫീസുകളിളും റെയ്ഡ് നടത്തി. മൂന്നു തവണ ചോദ്യം ചെയ്തു. സിബിഐ പറയുന്നു.
അതിനിടെ ബാങ്കുകള്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തകളും പുറത്തുവന്നു. മല്ല്യയുടെ 5,500 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്ത് ഇപ്പോഴും സ്വതന്ത്രമായി ഉണ്ടെന്നുള്ളതാണ് അത്. അവ മല്ല്യ വില്ക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ല.
മല്ല്യയും മല്ല്യയുടെ യുബി ഹോള്‍ഡിംഗ്സ് എന്ന കമ്പനിക്കും നല്കിയ വായ്പകള്‍ക്ക് ഈട് വച്ചിരിക്കുന്നത് ഈ സ്വത്താണ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി എടുത്ത 7000 കോടിയുടെ വായ്പകള്‍ക്കു വേണ്ടിയാണ് ഇത് ഈട് വച്ചിരുന്നത്. ഇത് ജപ്തി ചെയ്ത് ബാങ്കുകള്‍ക്ക് എടുക്കാം.
എന്നാല്‍ മല്ല്യ സഹകരിച്ചില്ലെങ്കില്‍ ഇത് നിയമനടപടികളിലൂടെ ബാങ്കുകള്‍ക്ക് സ്വന്തമാക്കാന്‍ നിരവധി വര്‍ഷങ്ങള്‍ എടുക്കും. മാത്രമല്ല പിഎഫ്, നികുതി, ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന മറ്റാനുകൂല്യങ്ങള്‍ എന്നിവക്കായി ഈ സ്വത്ത് വേണമെന്ന് ബന്ധപ്പെട്ട വകുപ്പുകളും കോടതിയും നിര്‍ബന്ധം പിടിക്കാന്‍ ഇടയുണ്ട്. ബാങ്കുകള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന യുബി ഗ്രൂപ്പിന്റെ 1244 കോടിയുടെ ഓഹരികള്‍ ഇതിനകം വിറ്റഴിച്ചുകഴിഞ്ഞു.
കുറച്ച് ഓഹരികള്‍ നിയമനടപടികളില്‍ കുരുങ്ങിയിട്ടുമുണ്ട്. അവ കൂടി ലഭിക്കുന്നതോടെ 2494 കോടി രൂപ ബാങ്കുകള്‍ക്ക് മടക്കി ലഭിക്കും. മുംൈബയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമന്ദിരം വിറ്റ് 150 കോടി നേടാന്‍ കഴിയുമെന്നും ബാങ്കുകള്‍ കരുതുന്നു. കുടിശികയില്‍ ബാക്കി വരുന്ന 4266 കോടി രൂപ യുണൈറ്റഡ് ബ്രൂവറീസില്‍ മല്ല്യയ്ക്കുള്ള ഓഹരി വിറ്റ് നേടാമെന്നും ബാങ്കുകള്‍ കരുതുന്നു. അവയ്ക്ക് 6724 കോടി മൂല്യം വരും. പക്ഷെ ഇതില്‍ 48 ശതമാനം മല്ല്യ പണയം വച്ചിട്ടുണ്ട്. ബാക്കി 42 ശതമാനം( 3496 കോടി രൂപ) മാത്രമേ പണയം വയ്ക്കാതുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: