ന്യൂദല്‍ഹി: മദ്യ രാജാവ് വിജയ് മല്ല്യയുടെ ബിസിനസ് സഹായികളെയും ശനിയാഴ്ച് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയതിനെ തുടര്‍ന്നാണിത്. 900 കോടിയുടെ രൂപയുടെ അവിഹിത ഇടപാട് നടത്തിയെന്നാണ് കേസ്.
വെള്ളിയാഴ്ച്ചയാണ് മല്ല്യക്കെതിരെ സമന്‍സ് പുറപ്പെടുപ്പിച്ചത്. മാര്‍ച്ച് 18 ഹാജരാകാനാണ് നിര്‍ദ്ദേശം. കൂട്ടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഐഡിബിഐ ബാങ്കിന്റെ അര ഡസനോളം ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് നല്‍കിയിരുന്നു. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സിഇഒ എ രഘുനാഥനെയാണ് ചോദ്യം ചെയ്തത്.
മല്യക്കുവേണ്ടിയാണ് താന്‍ ജോലിചെയ്തതെന്ന് രഘുനാഥന് പറഞ്ഞു. രഘുനാഥനെ കൂടാതെ ബാങ്കിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് അഗര്‍വാളിനെതിരേയും മറ്റ് ഉയര്‍ന്ന അധികാരികള്‍ക്ക് നേരെയും സമന്‍സ് അയച്ചിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക ഘടന പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: