റായ്പൂര്‍: ഛത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റ് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ് ജവാന്മാര് കൊല്ലപ്പെട്ടു. പരിക്കേറ്റ നാലു ബിഎസ്എഫ് ജവാന്മാര് ചികിത്സയിലാണ്. ഇതില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള സുക്മ ജില്ലയിലെ ചോട്ടേ ബേടിയ- പഖഞ്ചോര് കാടുകളില്‍ പട്രോളിങ് നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് കങ്കര്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് ജയന്ത് വൈഷ്ണവ് പറഞ്ഞു.
ബിഎസ്എഫ് 117, 122 ബറ്റാലിയനുകളുടെ നേതൃത്വത്തില്‍ മാവോയിസ്റ്റ് ഭീകരര്‍ക്കായി ചര്‍ച്ച നടത്തിവരികയാണ്.
കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്മാരില് രണ്ടു പേരും 2011-12ലാണ് ജോലിയില്‍ പ്രവേശിച്ചത്. കങ്കാറില്‍ കഴിഞ്ഞാഴ്ചയുണ്ടായ ആക്രമണത്തില്‍ മലയാളി അടക്കം മൂന്ന് സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: