നാഗ്പ്പൂര്‍: ക്രിക്കറ്റ് കളത്തില്‍ അഫ്ഗാനിസ്ഥാന് യഥാര്‍ത്ഥ കടുവകളായി. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ടെസ്റ്റ് പദവിയുള്ള സിംബാബ്വെയെ 59 റണ്‍സിന് തകര്‍ത്ത് ലോകകപ്പ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പിന്റെ സൂപ്പര്‍ ടെന്നിലേക്ക് മുന്നേറി അഫ്ഗാനിസ്ഥാന്. മുഹമ്മദ് നബിയുടെ ഓള്‍റൗണ്ട് (52 റണ്‍സ്, ഒരു വിക്കറ്റ്) പ്രകടനമാണ് അഫ്ഗാനെ തുണച്ചത്. കളിയിലെ താരവും നബി. സ്കോര്‍: അഫ്ഗാനിസ്ഥാന് – 186/6 (20), സിംബാബ്വെ – 127 (19.4/20).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്റെ ടോപ് സ്കോറര്‍ ആറാമനായിറങ്ങിയ മുഹമ്മദ് നബി. 32 പന്തില്‍ നാലു ഫോറും രണ്ട് സിക്സറും സഹിതം നബി 52 റണ്‍സെടുത്തത്. സമിയുള്ള ഷെനവാരി (43), ഓപ്പണര്‍ മുഹമ്മദ് ഷഹ്സാദ് (40) എന്നിവരും സംഭാവന നല്കി. സമിയുള്ള 37 പന്തില്‍ നാലു ഫോറും ഒരു സിക്സറും പറത്തിയപ്പോള്‍, ഷഹ്സാദ് 23 പന്തില്‍ ഏഴു ഫോറും ഒരു സിക്സറും നേടി. മൂന്നു വിക്കറ്റെടുത്ത തിനാഷെ പനയഗര സിംബാബ്വെ ബൗളര്‍മാരില്‍ തിളങ്ങിയത്.
സീന്‍ വില്യംസ്, ഡൊണാള്‍ഡ് തിരിപാനൊ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മറുപടി തുടങ്ങിയ സിംബാബ്വെയ്ക്ക് അഫ്ഗാന് ബൗളര്‍മാരുടെ ലക്ഷ്യബോധത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വാലറ്റക്കാരന് തിനാഷെ പനയഗര (17 നോട്ടൗട്ട്) ടോപ് സ്കോറര്‍. മൂന്നു വിക്കറ്റെടുത്ത റഷീദ് ഖാനാണ് അഫ്ഗാന് ബൗളര്‍മാരില്‍ തിളങ്ങിയത്. നാലോവറില്‍ 11 റണ്‍സ് വഴങ്ങി റഷീദ് ഖാന്റെ പ്രകടനം. ഹമീദ് ഹസന് രണ്ടും, ദവ്ലത് സദ്രന്‍, സമിയുള്ള ഷെന്‍വാരി, മുഹമ്മദ് നബി, അസ്ഗര്‍ സ്റ്റാനിക്സായി എന്നിവര്‍ക്ക് ഓരോന്നും വിക്കറ്റ്.
15 റണ്‍സെടുത്ത സിക്കന്ദര്‍ റാസയും അഫ്ഗാന് ബൗളര്‍മാര്‍ വഴങ്ങിയ 15 എക്സ്ട്രാ റണ്ണുകളും സിംബാബ് വെയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍.
സൂപ്പര്‍ ടെന്നില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഒന്നിലാണ് അഫ്ഗാനിസ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: