കല്‍പ്പറ്റ /ഗൂഡല്ലൂര്‍: കേരളതമിഴ്നാട് അതിര്‍ത്തി മേഖലയായ ദേവര്‍ഷോല വുഡ്ബ്രയറില് ഝാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ കടുവ കൊന്നുതിന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേവര്ഷോലറാക്വുഡ് റോഡ് ഉപരോധിച്ചു. വുഡ്ബ്രയര്‍ സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളി മകുവോറ (50) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഇയാളെ കടുവ കടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കള്‍ മകുവോറയെ അന്വേഷിക്കുന്നതിനിടെ വീടിന്റെ പിന്‍ഭാഗത്ത് രക്തക്കറ കണ്ടു. തുടര്‍ന്ന് വനത്തിലൂടെ തെരച്ചില്‍ നടത്തിയപ്പോഴാണ് അര കിലോമീറ്റര്‍ അകലെ ഇയാളുടെ തലയും, രണ്ട് കാലുകളും വേര്‍പ്പെട്ട അവസ്ഥയില്‍ കണ്ടെത്തിയത്.
ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച അവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടര്‍ പി. ശങ്കര്‍, നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ട് മുരളിറംബ, എ ഡി എസ് പി അശോക് കുമാര്‍, ഗൂഡല്ലൂര്‍ ആര് ഡി ഒ വെങ്കിടാചലം, തഹസില്‍ദാര്‍ അബ്ദുര്‍റഹ്മാന്‍, ഗൂഡല്ലൂര്‍ ഡിഎഫ്ഒ തേജസ്വി, ഊട്ടി ഡിഎഫ്ഒ ഭദ്രസ്വാമി, ഗൂഡല്ലൂര്‍ റെയ്ഞ്ചര്‍ ശെല്‍വരാജ് എന്നിവര്‍ സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി.
കടുവയെ കൂട് വെച്ച് പിടിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. 2014 ആണ് ഇയാളും കുടുംബവും ഈ എസ്റ്റേറ്റില്‍ ജോലിക്ക് ചേര്‍ന്നത്. ഇവിടെ ജാര്‍ഖണ്ഡ് സ്വദേശികളായ 20 കുടുംബങ്ങളാണ് ജോലി ചെയ്യുന്നത്. മൃതദേഹം ഊട്ടി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നരഭോജി കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അഞ്ച് കൂടുകളാണ് ഈ വനമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്. സത്യമംഗലത്ത് നിന്ന് പ്രത്യേക പരിശീലനം നേടിയ തമിഴ്നാട് ദൗത്യസേന, വനംവകുപ്പും ജീവനക്കാരും ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ സംഘത്തെ കടുവയെ തേടാനായി നിയോഗിച്ചിരിക്കുകയാണ്. കടുവ കൂട്ടില്‍ അകപ്പെട്ടിട്ടില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടിക്കാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: