മലപ്പുറം: എടപ്പാള്‍ തണ്ടുപറമ്പ് ശ്രീകുറുംബഭഗവതി ക്ഷേത്രോത്സവത്തിനിടെ ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുതുര്‍ കല്ലുപറമ്പില്‍ അച്ചുതന്റെ മകന് വിനീഷ്(25), കല്ലുപറമ്പില്‍ അപ്പുണ്ണിയുടെ ഭാര്യ അമ്മു (55) എന്നിവരാണ് മരിച്ചത്.
ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പാതിരാത്താലം ചടങ്ങിലേക്കുള്ള മണ്ണുമായി എത്തിയ ടിപ്പറാണ് നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്. സമീപത്തുള്ള മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. ആനക്കര ചേകന്നൂര്‍ ഭാഗത്ത് നിന്നും വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്ന രക്ഷാപ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: