വൈക്കം: കടുത്ത നിരാശ ബാധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് തകര്‍ന്ന പ്രത്യയ ശാസ്ത്രത്തിന്റെ കുഴിമാടത്തിലാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം വൈക്കം താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശഭക്തി സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്രചാരണത്തിലൂടെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുകയെന്നതാണ് കമ്മ്യൂണിസ്റ്റ് ശൈലി. ദേശീയതയില്‍ വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശവിരുദ്ധ ശക്തികളുമായി കൂട്ടുചേര്‍ന്ന് രാജ്യത്തെ ഒറ്റുകൊടുക്കുകയാണ്. രാജ്യത്തെ തകര്‍ക്കാന്‍ വിദേശ സഹായം പറ്റുന്നവരാണ് ഇവര്‍.
ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അച്ഛന് റഷ്യയും, പിന്നീട് ചൈനയും ആയിരുന്നു. ഇപ്പോള്‍ ആ സ്ഥാനത്ത് പാക്കിസ്ഥാന് ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാക്കിസ്ഥാന്റെ സഹായത്തോടെ സ്ഫോടന പരമ്പരകള്‍ നടത്തി നുറുകണക്കിന് ജനങ്ങളെ കൊന്നൊടുക്കിയതിന് നീതിപീഠം വധശിക്ഷ വിധിച്ചവരെ വീരപുരുഷന്മാരാക്കി അനുസ്മരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ലോകത്തില്‍ എറ്റവും വലിയ നരഹത്യ നടത്തിയ സ്റ്റാലിന്റെ ജീവിക്കുന്ന പ്രേതമാണ് പിണറായി വിജയന്. നൂറകണക്കിന് സ്വയംസേവകരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ പിണറായി വിജയന്റെ കീഴില്‍ മൂന്ന് യമരാജന്മാര് അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റിട്ട. ലഫ്.രാമചന്ദ്രപണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: