തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എ.കെ ആന്റണി(കോണ്‍ഗ്രസ്), എം.പി. വീരേന്ദ്രകുമാര്‍ (ജെഡിയു), കെ.സോമപ്രസാദ് (സിപിഎം) എന്നിവരുടെ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ സാധുവാണെന്ന് അംഗീകരിച്ചു. ആന്റണിയുടെയും വീരേന്ദ്രകുമാറിന്റെയും പത്രികകള്‍ സ്വീകരിക്കുന്നതിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ ഉന്നയിച്ച തര്‍ക്കം വരണാധികാരിയായ നിയമസഭാ സെക്രട്ടറി പി.ഡി. ശാര്ഗ്ങധരന് തള്ളി.
പത്തുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ വസതികളില്‍ താമസിച്ചിരുന്നവര്‍ വാടക, വൈദ്യുതി, വെള്ളം തുടങ്ങിയ ഇനങ്ങളില്‍ കുടിശ്ശിക ഇല്ലെന്ന് അധിക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു ശിവന്‍കുട്ടി ഉന്നയിച്ച തര്‍ക്കം. എന്നാല്‍ ഇതു വരണാധികാരി അംഗീകരിച്ചില്ല. നാളെ മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. അതിനുശേഷം മൂന്നു പേരെയും വിജയികളായി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: