ന്യൂദല്‍ഹി: പാറമടകള്‍ക്ക് അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമട ഖനനത്തിനു പാരിസ്ഥിതികാനുമതി വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം.
ഹൈക്കോടതി ഉത്തരവ് നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നേരത്തെ പാറമട ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: