ശ്രീനഗര്‍: പാക് അധീന കശ്മീരില്‍ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ കണ്ടതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നൗഗാം സെക്ടറില്‍ ചൈനയുടെ ആര്‍മി ഉന്നത ഉദ്യോഗസ്ഥരെ കണ്ടതായും സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ നിയന്ത്രണ രേഖയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ചൈനീസ് സൈന്യം എത്തിയിരിക്കുന്നതെന്നാണ് പാക് സൈന്യത്തിന്റെ നിലപാട്. നിയന്ത്രണരേഖയിലെ ചൈനീസ് സൈന്യത്തിറ്റെ സാന്നിധ്യം നിരീക്ഷിച്ച് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ക്ക് സൈന്യം വിവരം നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പാന്ഗോങ് തടാകത്തിനു സമീപം വരെ നുഴഞ്ഞു കയറിയ ചൈനീസ് സൈന്യത്തെ ഇന്തോ-ടിബറ്റന്‍ സേന തുരത്തിയിരുന്നു. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 11 സൈനികര്‍ യഥാര്‍ഥ നിയന്ത്രണ രേഖ ലംഘിച്ച് ആറു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു ലഡാക്കിലെത്തിയെന്നായിരുന്നു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: