കുന്നത്തൂര്‍: സമീപവാസികളുടെയും നാട്ടുകാരുടെയും തത്വദീക്ഷയില്ലാത്ത പ്രവര്‍ത്തനം കെഐപി കനാലുകളെ മാലിന്യകൂമ്പാരമാകുന്നു. വേനലില്‍ താലൂക്കിന് ജലമെത്തിക്കേണ്ട പ്രധാന മാര്‍ഗത്തെയാണ് അതിന്റെ ഗുണഭോക്താക്കള്‍ തന്നെ ഇല്ലായ്മ ചെയ്യുന്നത്. വീടുകളില്‍ നിന്നും മറ്റും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അലക്ഷ്യമായാണ് കനാലിലേക്ക് നിക്ഷേപിക്കുന്നത്. കനാല്‍ തുറന്ന് വിടുന്നതിന് മുന്‍പ് ഇവ വൃത്തിയാക്കിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും മാലിന്യങ്ങള്‍ വീട്ടുകാര്‍ കൊണ്ട് തള്ളുകയായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും മാലിന്യങ്ങള്‍ വീട്ടുകാര്‍ കൊണ്ടുതള്ളുകയായിരുന്നു. കുന്നത്തൂര്‍ പരിസ്ഥിതി കണ്‍വീനറുടെ വീടിന് പുറകുവശം ഉള്‍പ്പടെ കനാലുകള്‍ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരമായിട്ടുണ്ട്. ഈ മാലിന്യനിക്ഷേപം മൂലം പലയിടത്തും ജലത്തിന്റെ ഒഴുക്കും തടസപ്പെട്ടു. ശാസ്താംകോട്ട ആഞ്ഞിലിമൂടിന് സമീപം ചത്ത വളര്‍ത്തുനായയെ വരെ കനാലിലാണ് ഉപേക്ഷിച്ചത്. ചില ഭാഗങ്ങളില്‍ ഈ ജലം കുടിവെള്ളത്തിനായി ഉപയോഗിക്കാറുണ്ട്. ഇത് മഞ്ഞപ്പിത്തം, കോളറ പോലുള്ള പകര്‍ച്ച വ്യാധികള്‍ക്ക് ഇട വരുത്തിയേക്കും. കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: