ന്യൂയോര്‍ക്ക്: രണ്ട് വര്‍ഷത്തെ തടവിന് ശേഷം ഭാരത വംശജനും ഗോള്‍ഡ്മാന്‍ സാച്ചസ് ഉടമയുമായ രജത് ഗുപ്ത ജയില്‍ മോചിതനായി. 2012ല്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് അദ്ദേഹം അറസ്റ്റിലായത്. വെള്ളിയാഴ്ച്ചയാണ് 67കാരനായ ഗുപ്ത മോചിതനായത്.
ജയിലില്‍ കഴിയുന്ന സുഹൃത്തും ബിസിനസ് പങ്കാളിയുമായ രാജ് രാജരത്നത്തിന് ബോര്‍ഡ്റൂം വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിനാണ് ഗുപ്തയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവിന് പുറമെ 13.9 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ഈടാക്കാനും വിധിച്ചിരുന്നു. എഫ്എംസി ദേവന്‍സ് ജയിലില്‍ 2014 മുതലാണ് ഗുപ്ത തടവില്‍ കഴിഞ്ഞത്. രാജരത്നത്തിന് 11 വര്‍ഷത്തെ തടവാണ് ലഭിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള കേസിന്മേല് പുനര്‍ വാദം ള്േക്കണമെന്നാവശ്യപെട്ട് നിരവധി അപ്പീലുകള്‍ ഗുപത നല്‍കിയിരുന്നെങ്കിലും ഇവയെല്ലാം കോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: