ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബിജെപി വിരുദ്ധര്‍ പ്രതിസന്ധിയില്‍. ബിജെപിക്കെതിരെ ബീഹാര്‍ മോഡലില്‍ മഹാസഖ്യമുണ്ടാക്കുവാനുള്ള നീക്കങ്ങളാണ് പരാജയപ്പെട്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്.
ബിജെപി തെരഞ്ഞെടുപ്പ് ഒരുക്കം വളരെ നേരത്തെ തുടങ്ങി കഴിഞ്ഞു. സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ജെഡിയുവും ആര്‍ജെഡിയും ഉള്‍പ്പെട്ട മഹാസഖ്യവും കോണ്‍ഗ്രസുമെല്ലാം യോജിപ്പിലെത്താനുള്ള നീക്കം പരാജയപ്പെട്ടതോടെ സ്വന്തം നിലക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ്.
യാദവ വോട്ട് ബാങ്ക് നിലനിര്‍ത്തുവാനായി ഹിന്ദു പാര്‍ട്ടി പ്രതിഛായക്കാണ് എസ്പി ശ്രമിക്കുന്നത്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുസ്ലിങ്ങള്‍ എസ്പിയെ കൈവിട്ടിരുന്നു. ഈ പരാജയത്തിന് ശാഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എസ്പിക്ക് തിരിച്ചടിയേറ്റിരുന്നു. ദളിത് മുദ്രാവാക്യം ഉയര്‍ത്തുന്ന ബിഎസ്പി നേതാവ് മായാവതിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മഹാസഖ്യത്തിന് ഉത്തര്‍ പ്രദേശില്‍ അടിത്തറയില്ലാത്തതും ഇവരെ കുഴക്കുന്നുണ്ട്. കോണ്‍ഗ്രസാകട്ടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് ചിട്ടയായ പ്രവര്‍ത്തനവുമായി ബിജെപി മുന്നോട്ട് നീങ്ങുന്നത്. പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒട്ടേറെ പദ്ധതികളും ബിജെപി അനുകൂലമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: