കൊച്ചി: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷ (കേപ്പ്) നില് ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം. നേരത്തെ 59 ജീവനക്കാരെ സ്ഥിരപ്പെടുത്തി കേപ് ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ പോവുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇത് മറികടന്നാണ് ഇപ്പോള്‍ നിയമനം നല്‍കുന്നത്. സ്ഥിരനിയമനത്തിലെ കോണ്‍ഗ്രസ്-സിപിഎം ഒത്തുകളി ‘ജന്മഭൂമി’ നേരത്തെ വാര്‍ത്തയാക്കിയിരുന്നു.
13 സെക്കന്‍ഡ് ഗ്രേഡ് അസിസ്റ്റന്റ് നിയമനമാണ് മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ മറ്റുള്ളവര്‍ക്കും നിയമന ഉത്തരവ് നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് മറികടക്കാന്‍ സ്റ്റേ വരുന്നതിന് മുന്‍പുള്ള തീയതിയില്‍ നിയമന ഉത്തരവ് നല്‍കിയാണ് സ്ഥിരപ്പെടുത്തുന്നത്. പതിനഞ്ചോളം നിയമനങ്ങള്‍ ഇപ്രകാരം നടന്നതായി സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
സ്ഥിരനിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെയായിരുന്നു 59 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. ഇതില്‍ ഭൂരിഭാഗവും സിപിഎം അനുഭാവികളാണ്. അതിനാല്‍ ഇതിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നില്ല. സഹകരണവകുപ്പിന് കീഴിലുള്ള കേപ്പിന്റെ ചെയര്മാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈസ് ചെയര്മാന് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനുമാണ്. തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന എക്സിക്യുട്ടീവ് കമ്മറ്റിയുടെ ചെയര്മാന് സി.എന്‍. ബാലകൃഷ്ണനാണ്.
ഇതിനിടെ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, ട്രേഡ്സ്മാന്, സെക്കന്‍ഡ് ഗ്രേഡ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലായി സ്ഥിരനിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് കേപ്പ് പ്രസിദ്ധീകരിച്ചു. ഇതിനെതിരെയും വ്യാപകമായ പരാതികളാണ് ഉയരുന്നത്. സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ അഭിമുഖത്തില്‍ മാര്‍ക്ക് കൂടുതല്‍ നല്‍കിയെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് അഭിമുഖത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചതായാണ് പരാതി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ യോഗ്യതയുള്ളവര്‍ ഇല്ലായിരുന്നുവെന്നും പേരും വീട്ടുകാര്യങ്ങളും ചോദിച്ച് അഭിമുഖം അവസാനിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: