കോഴിക്കോട്: രാജ്യത്ത് നവസാമ്രാജ്യത്വ ശക്തികളുടെ ഗൂഢനീക്കങ്ങളാണ് നടക്കുന്നതെന്ന് ഭാരതീയവിചാരകേന്ദ്രം ജോയന്റ് ഡയറക്ടര്‍ ആര് സഞ്ജയന് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് ജില്ലാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏഷ്യയുടെ നിയന്ത്രണ ശക്തിയായി മാറിയ ഭാരതത്തിന്റെ സാമൂഹ്യസുരക്ഷിതത്വം തകര്‍ക്കാനും വിഘടനവാദം വളര്‍ത്താനുമാണ് ശ്രമം നടക്കുന്നത്.
പ്രത്യക്ഷവും പരോക്ഷവുമായ യുദ്ധമാണ് രാജ്യത്ത് നടക്കുന്നത്. അതിന്റെ സമാന്തരമായാണ് മാധ്യമരംഗത്തും നടക്കുന്ന ദുഷ്പ്രവണതകള്‍. ഭാരത പാര്‍ലമെന്റ് അക്രമം നടത്തിയവര്ക്കനുകൂലമായി സര്‍വ്വകലാശാല കാമ്പസുകളില്‍ മുദ്രാവാക്യങ്ങള്‍ ഉയരുന്നതും നവസാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായാണ്.
ചൈനാ ആക്രമണകാലത്തും ഭാരതം അണു പരീക്ഷണം നടത്തിയപ്പോഴും കാര്‍ഗില്‍ യുദ്ധസമയത്തും ഭാരതവിരുദ്ധ നിലപാടെടുത്തവരാണ് ഇന്ന് അതേപാത പിന്തുടരുന്നത്. ആണവ വിസ്ഫോടന സമയത്ത് പൊതുസമൂഹം തെരുവുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചപ്പോള്‍ മുഖ്യധാര മാധ്യമങ്ങള്‍ വ്യത്യസ്ത സമീപനമാണ് പുലര്‍ത്തിയത്. അമേരിക്കയുടെ ഉപരോധത്തിന് തുല്യമായ സമീപനമാണ് മാധ്യമങ്ങള്‍ സംഘടിതമായി നടത്തിയത്.
ദേശദ്രോഹ പ്രവര്‍ത്തനം ഒരു ജീവിതശൈലിയായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. കെ. രാധാമാധവന് അധ്യക്ഷത വഹിച്ചു.സൈബര്‍ സുരക്ഷാവിദഗ്ധന് പി. വിനോദ് ഭട്ടതിരിപ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: