പി.എസ്. രാധാകൃഷ്ണന്
ഏറ്റുമാനൂര്‍: നഗരസഭ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട തെളളകം അമ്പലകോളനിയിലെ ജീവിതം ദുസ്സഹമായതോടെ കോളനി നിവാസികള്‍ സമരത്തിലേക്ക്. പിന്നോക്ക വിഭാഗത്തില്‍ പെട്ട അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നാണ് കോളനി നിവാസികളുടെ പരാതി. ഇരുപത്തിയെട്ട് വര്‍ഷംമുമ്പ് സര്‍ക്കാര്‍ പണിതു നല്കിയ വീടുകളില്‍ പലതും ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.
ശുദ്ധജലം ലഭിക്കാനില്ലെന്നതാണ് കോളനി നിവാസികളെ ഏറെ കഷ്ടപ്പെടുത്തുന്നത്. ഒരു കുടുംബത്തിന് മൂന്നര സെന്റ് സ്ഥലം വീതമാണ് നല്‍കിയിരുന്നത്. ഒരോ വീടിനും പ്രത്യേകം കക്കൂസ് ഉള്ളതിനാല്‍ ഇവയുടെയെല്ലാം ടാങ്കുകള്‍ അടത്തടുത്താണ്. കക്കൂസ് മാലിന്യങ്ങള്‍ നിറഞ്ഞ് കോളീഫാം ബാക്ടീരിയകള്‍ പെരുകിയ കോളനിയിലെ ഏക കിണറിലെ വെള്ളം ഉപയോഗശൂന്യമാണ്. ഇപ്പോള്‍ കുടിക്കുവാനുള്ള വെള്ളം ദൂരെനിന്നും തലച്ചുമടായാണ് കൊണ്ടുവരുന്നത്. ഉയരം കൂടിയ പ്രദേശമായതിനാല്‍ ഇവിടെയുള്ള കുഴല്‍കിണറിന് 350 അടിയോളം താഴ്ചയുണ്ട്. ഇതിനാല്‍ കൈകൊണ്ട് പമ്പുചെയ്യുക എന്നത് ആയാസകരമാണ്. കിണറ്റില്‍നിന്നും വെള്ളം ശേഖരിക്കാനുള്ള മറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വെള്ളത്തിന് ഈ കുഴല്‍കിണറിനെയും ആശ്രയിക്കാന്‍ കഴിയില്ല. കോളനിയില്‍തന്നെ ഒരു കുടിവെള്ള സംഭരണി നിര്‍മ്മിച്ചാല്‍ പമ്പുചെയ്ത് സംഭരണിയില്‍ വെള്ളം നിറയ്ക്കാവുന്നതാണ്. ഈ ടാങ്കില്‍നിന്നും ടാപ്പുകളിലൂടെ ജലം ശേഖരിക്കാന്‍ കഴിയും. എന്നാല്‍ കോളനി നിവാസികളുടെ വര്‍ഷങ്ങളായുള്ള ഈ ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. അതിലുപരി വഴിയരുകിലുള്ള ഈ കുഴല്‍ കിണര്‍ അപകടഭീതി ഉയര്‍ത്തുന്നുമുണ്ട്. തുറന്നു കിടക്കുന്നു ഈ കിണറില്‍ പെട്ട് അപകടം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്. ഭീതിയിലായ കോളനി നിവാസികള്‍ അപകടം ഒഴിവാക്കാനായി കിണറിന് മുകളില്‍ ചാക്കുകളം കല്ലുകളും പെറുക്കി നിരത്തിയിരിക്കുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ മാലിന്യ സംസ്കരണത്തിനു സംവിധാനം ഒന്നുംതന്നെയില്ല. ഇതിനാല്‍ ഒരു ഭാഗത്ത് കുമിഞ്ഞുകൂടിയ മാലിന്യം കിടന്നു ചീഞ്ഞുനാറുകയാണ്. ഈ മാലിന്യം നീക്കംചെയ്യാനുള്ള നടപടിയും നഗരസഭ ചെയ്യാറില്ല. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന സാംസ്ക്കാരിക നിലയം കാടുപിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പാതിവഴിയില്‍ നിലച്ചുപോയ ഇതിന്റെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന കോളനി നിവാസികളുടെ ആവശ്യവും അവഗണിക്കപ്പെടുകയാണ്. കോളനിയിലെ കുട്ടികള്‍ പഠിക്കുന്ന അംഗനവാടി കെട്ടിടത്തിന്റെ ചുവരുകള്‍ പൊട്ടി കുട്ടികളുടെ തലയില്‍ പതിക്കുമെന്ന സ്ഥിതിയിലാണ്. തെളളകം തിരുകേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനോടു ചേര്‍ന്നു കിടക്കുന്ന അമ്പല കോളനിക്ക് പ്രത്യേകം പരിഗണന നല്കി ജീവിത സാഹചര്യം ഒരുക്കണമെന്ന് കോളനിക്കാര്‍ക്കു വേണ്ടി സെക്രട്ടറി പി.ആര്. അജയന്, വി.ഡി. ജോസ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: