വിലകൂടിയ സ്വര്‍ണത്തിന് ഒരു ശതമാനം എക്സൈസ് ഏര്‍പ്പെടുത്തി സബ്സിഡികള്‍ നല്കുന്ന ഖജനാവു നിറയ്ക്കാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാം. ഇപ്പോള്‍ തന്നെ സ്വര്‍ണവ്യാപാരികള്‍, ”നിര്‍ണയിച്ച ടാക്സ് നല്കുന്നുണ്ടോ” എന്ന് കേന്ദ്രസര്‍ക്കാര്‍ കേരള ധനമന്ത്രിയോടു ചോദിച്ചാല്‍ സ്വര്‍ണ വ്യാപാരികളെന്നല്ല പല വ്യാപാരികളും ഇപ്പോള്‍ നിഘണ്ടുവിലെ ബില്ലിന്റെ അര്‍ത്ഥം എസ്റ്റിമേറ്റ് എന്നാക്കിയിരിക്കുന്നുവെന്നാണ് മറുപടി വരിക. സര്‍ക്കാരിന്റെ മൂക്കിനുതാഴെ തന്നെ.
ഉപഭോക്താവിനു കുറഞ്ഞ വിലക്ക് ആഭരണം കിട്ടണമെങ്കില്‍ ‘ടാക്സ് ബില്‍’ ആവശ്യപ്പെടരുത്.
മറ്റു ‘സ്റ്റേഷനറി ബില്ലുകളും’ എസ്റ്റിമേറ്റ് കച്ചവടം തുടങ്ങി നാളേറെയായി. രണ്ടായിരത്തില്‍പ്പരം രൂപയുടെ ബില്‍ ചേര്‍ക്കാന്‍ വിട്ടുപോയാല്‍ ഇരുപതുലക്ഷത്തിന്റെ പിഴ ചുമത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിമുഴക്കി വ്യാപാരിയെ കൈക്കൂലിക്കു പ്രേരിപ്പിക്കുന്നു. തത്വത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ണടക്കുമ്പോള്‍ പോക്കറ്റ് വീര്‍ത്തുവീര്‍ത്തു വരുന്നു.
പാവം സര്‍ക്കാര്‍ ഖജനാവിന് രക്ഷ ഹൈന്ദവ ഭക്തജനങ്ങള്‍ ഭഗവാനു നല്കുന്ന കാണിക്കയും സമാധാന പ്രിയരും നിയമം ദൈവവാക്യമായി കരുതുന്ന കുറച്ചു ചെറിയ മനുഷ്യരും കുടുംബം കലക്കി കള്ളും വാറ്റും ഇംഗ്ലീഷും അകത്താക്കി ബിവറേജസിനും കണ്‍സ്യൂമര്‍ ഫെഡിനും ടാക്സ് അടക്കുന്നവരും ശമ്പളത്തില്‍ നിന്നുപിടിക്കുന്ന നികുതിയടക്കുന്നവരും കെഎസ്ആര്‍ടിസിയുടെ കച്ചവടം തകരാന്‍ അധികയാത്രാക്കൂലിയുമൊക്കെയല്ലേ?
കേന്ദ്രസര്‍ക്കാരിന്റെ എക്സൈസ് എങ്കിലും വിജിലന്‍സ് കീശയില്‍ വീഴാതെ ഖജനാവിലെത്തിയാലെ റബറിനു നടീല്‍ മുതല്‍ താങ്ങുവില വരെ ഒട്ടനവധി സബ്സിഡി നല്കി വിശപ്പടക്കാന്‍ കഴിയൂ.
സി.എല്‍ . നാരായണസ്വാമി, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: