തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ അച്ചടി സ്വകാര്യപ്രസിന് നല്കിയ ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് യൂണിയന് ജനറല്‍സെക്രട്ടറി എം.വിജയരാജന്‍.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതിനെതിരെ പരാതി നല്‍കും.
കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികള്‍ നല്‍കാമെന്ന ലോട്ടറി മാഫിയയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സംസ്ഥാന ഭാഗ്യക്കുറിയെ മാര്ട്ടിന് ലോട്ടറി ആക്കിമാറ്റാന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ 18 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും ജയരാജന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: