കഴക്കൂട്ടം: ജനകീയ സമരങ്ങളെതുടര്‍ന്ന് മരവിപ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പുനരുജ്ജീവിപ്പിച്ച് ഭൂവിനിയോഗം നടത്താന്‍ നീക്കം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. തിരുവനന്തപുരം നഗരത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പുനരൂജ്ജീവിപ്പച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വീണ്ടും വിവാദമാവുകയാണ്. അവസാന മന്ത്രിസഭായോഗത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാട്ടായിക്കോണം, ആറ്റിപ്ര പ്രദേശങ്ങളെ ഉത്തരവില്‍ ഒഴിവാക്കാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനും ഭൂവിനിയോഗം നടത്താനും സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് ശക്തമായ സമരങ്ങള്‍ നടന്ന സ്ഥലങ്ങളാണ് ഇവിടം. ഉത്തരവ് പുറത്ത് വന്നതോടെ പ്രദേശ വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്.
തര്‍ക്കമുള്ള സ്ഥലങ്ങളൊഴിച്ചുള്ള ഭാഗങ്ങളില്‍ മരവിപ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിര്‍മ്മാണങ്ങള്‍ നടത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കാന്‍ കോര്‍പ്പറേഷനോട് ഒരു മാസം മുമ്പ് നഗരകാര്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിക്കാന്‍ മേയര്‍ അധ്യക്ഷനായി ഉപസമതി രൂപവത്കരിക്കുകുയും ചെയ്തു. എന്നാല്‍ പ്രതിഷേധമുയര്‍ന്നതോടെ ഉപസമിതി തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. കരട് മാസ്റ്റര്‍പ്ലാനില്‍ പ്രസിദ്ധീകരിച്ച പ്രകാരം വീടുകള്‍, വ്യവസായ വാണിജ്യ നിര്‍മ്മാണങ്ങള്‍ അനുവദനീയമായ മറ്റ് പദ്ധതികള്‍ എന്നിവയ്ക്ക് ഭൂവിനിയോഗം അനുവദിക്കാനാണ് ഇപ്പോള്‍ നഗരകാര്യ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
മാസ്റ്റര്‍പ്ലാന്‍ മരവിപ്പിച്ചതോടെ നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു എന്ന വാദം ഉയര്‍ത്തിയാണ് ഉത്തരവ് പുനരുജ്ജീവിപ്പിരിക്കുന്നത്. ഇതോടെ നഗര പ്രാന്തപ്രദേശങ്ങളായ കാട്ടായിക്കോണം, ആറ്റിപ്ര, ചന്തവിള വാര്‍ഡുകളില്‍ വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും അനുമതി നല്‍കുന്നത് നിര്‍ത്തിവയ്ക്കേണ്ടി വരും. പ്രദേശവാസികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാവുകയും ചെയ്യും. കാട്ടായിക്കോണം, ചന്തവിള, ആറ്റിപ്ര വാര്‍ഡുകളിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഐ.ടി സ്ഥാപനങ്ങളും കൊണ്ടുവരാനാണ് മാസ്റ്റര്‍പ്ലാനില്‍ നിര്‍ദ്ദേശിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: