തിരുവനന്തപുരം: മുട്ടട മാടന് കോവില്‍ ലെയിനില്‍ വച്ച് രണ്ട് യുവാക്കളെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ രണ്ടുപേരെ ഷാഡോ പോലീസ് പിടികൂടി. കവടിയാര്‍ റ്റിറ്റിസിക്ക് സമീപമുള്ള ബാലചന്ദ്രന് മകന് ബിനു എന്നുവിളിക്കുന്ന രാജേഷ് (30), മണ്‍വിള കൈരളി നഗര്‍ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം താമസിക്കുന്ന രവീന്ദ്രന് മകന് കൊച്ചുകണ്ണന്‍ എന്നുവിളിക്കുന്ന രാജീവ് (30) എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റുചെയ്തത്.
ശ്രീകാര്യം ചെറുവയ്ക്കല്‍ സ്വദേശികളായ ശാലു വി. നായര്‍, സുഹൃത്ത് ജയകുമാര്‍ എന്നിവരെയാണ് മുട്ട മാടന്‍കോവിലിന് സമീപം ഓട്ടോറിക്ഷയില്‍ എത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കളഞ്ഞുകിട്ടിയ സിമ്മും ഫോണും ഉപയോഗിച്ച് മൊബൈലില്‍ പ്രത്യേകതരം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്ത്രീസ്വരത്തില്‍ ഒരഴ്ചയിലേറെ സൗഹൃദം സ്ഥാപിച്ചശേഷം മാടന് കോവിലിന് സമീപം വന്നാല്‍ നേരിട്ട് കാണാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് അവിടേക്ക് വിളിച്ചുവരുത്തിയശേഷം അവിടെ ഓട്ടോറിക്ഷയില്‍ മാരകായുധങ്ങളുമായി കാത്തിരുന്ന പ്രതികള്‍ ബൈക്കില്‍ എത്തിയ ശാലുവിനെയും ജയകുമാറിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സ്ത്രീസ്വരത്തില്‍ വിളിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഡോ പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ.പിഎസിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം അസി. കമ്മിഷന് എ. പ്രമോദ്കുമാര്‍, കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ സൈബുദ്ദീന്‍, പേരൂര്‍ക്കട സി.ഐ. പങ്കജാക്ഷന്, മണ്ണന്തല എസ്.ഐ. അശ്വിനികുമാര്‍, സൈബര്‍ സെല്‍, ഉദ്യോഗസ്ഥരായ ഗിരീഷ്, രതീഷ്, ഷാഡോ പോലീസ് ടീമംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: