വിഴിഞ്ഞം: ഹിന്ദുവിന്റെ മഹാമനസ്കതയെ ദൗര്‍ബല്യമായി കാണരുതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റെ ബി.ആര്. രാജശേഖരന്. വെങ്ങാനൂര്‍ പ്രഖണ്ഡ് പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു എന്ന് ഉറക്കെ പറയാനുള്ള ധൈര്യവും ആവേശവും സാമാന്യ ജനസമൂഹത്തിന് ലഭിച്ചതിന് പിന്നില്‍ വിശ്വഹിന്ദു പരിഷത്ത് എന്ന സുശക്തമായ സംഘടനാണ്. നമ്മുടെ സംസ്കാരത്തെ വികലമാക്കാനും അതേ സമയത്ത് ഹിന്ദുവിന്റെ മാത്രം പ്രത്യേകതകളെ അടര്‍ത്തിയെടുക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുകയാണ്. മറ്റ് മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ കൊടിമരവും കൊടിയേറ്റുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. അതിനെതിരേ ശക്തമായ ജന രോഷം ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും കാണാതെ പോകുന്ന ഒരു സമൂഹമായി ഇനി മാറാന്‍ പാടില്ല. പുറമെയുള്ള ചാരം മാത്രം മാറ്റിയാല്‍ എല്ലാം ദൃശ്യമാകുമെന്നും അതിനുള്ള മനസ്സാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശസ്ത ജ്യോതിഷ പണ്ഡിതനും വേദ താന്ത്രിക പരിഷത്ത് ഡയറക്ടറുമായ മുല്ലൂര്‍ ശശിധരന് അദ്ധ്യക്ഷനായിരുന്നു. പ്രഖണ്ഡ് സെക്രട്ടറി എസ.് കൃഷ്ണകുമാര്‍, മുല്ലൂര്‍ അനില്‍, സംസ്ഥാന സേവാപ്രമുഖ് നാരായണ റാവു, ജില്ലാ പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ , വൈസ് പ്രസിഡന്റെ വെണ്ണിയൂര്‍ ഹരി എന്നിവര്‍ സംസാരിച്ചു.
അടുത്ത സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും നിശ്ചയിച്ചു. പ്രസിഡന്റ് കെ. ബിജു. വൈസ് പ്രസിഡന്റ് വിഴിഞ്ഞം കൃഷ്ണന്, സെക്രട്ടറി അനില്‍ മുല്ലൂര്‍, ജനറല്‍ സെക്രട്ടറി സി കെ സുനില്‍, ട്രഷറര്‍ അനില്‍ അമ്പലം എന്നിവരെ തീരുമാനിച്ചു. ജില്ലാ ഭാരവാഹികളായി കടയ്ക്കുളം സഞ്ജു ലാല്‍, ഉച്ചക്കട ചന്ദ്രനാഥ്, മുല്ലൂര്‍ ശശിധരന്, രവീന്ദ്രന് എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: