ന്യൂദല്‍ഹി: ചരക്ക് സേവന നികുതി ഭേദഗതി ബില്‍ (ജിഎസ്ടി) രാജ്യസഭയില്‍ ഏപ്രില്‍ 20 നു തുടങ്ങുന്ന ബജറ്റു സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ പാസ്സാക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി.
എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ജിഎസ്ടി ബില്‍ ലോക് സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിട്ടില്ല. ഇരുസഭകളിലും പാസ്സാക്കി ബില്ല് ഒക്ടോബര്‍ ഒന്നിന് നിയമമാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നാഴികക്കല്ലായ രണ്ട് ബില്ലുകള്‍ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു അത്തരത്തില്‍ ജിഎസ്ടി ബില്ലാണ് അടുത്തതായി നിയമമാകാന്‍ പോകുന്നതെന്നും ജെയ്റ്റലി പറഞ്ഞു.
ഭാരതം നവീകരിക്കുന്നതിന്റെ ഏറ്റവും ആദ്യത്തെ പടിയാകും ജിഎസ്ടി ബില്ല് പാസാക്കുക വഴി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് സംവിധാനങ്ങള്കൂടുതല് ശക്തമാക്കാന്‍ നിയമനിര്‍മ്മാണത്തില്‍ ആവശ്യത്തിന് ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെന്നും അതിനായി ഘടനാപരമായ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്വാന്‍സിങ് ഏഷ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയല്‍ എസ്റ്റേറ്റ് ബില്ലും ആധാര്‍ ബില്ലും കഴിഞ്ഞിടെ ഇരുസഭകളിലും പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: