ചാലക്കുടി: കലാഭവന്‍ മണി കേരളീയനല്ല,തമിഴനല്ല ഭാരതീയനാണെന്ന് മമ്മൂട്ടി പറഞ്ഞു.ചാലക്കുടിയില്‍ നടന്ന കലാഭവന്‍ മണി ചിരിസ്മരണയില് അനുസ്മരണ പ്രഭാഷണം നടത്തുകായായിരുന്നു.
ദേശീയ പുരസ്ക്കാരം നേടിയതിലൂടെ മണി ഭാരതം മുഴുവന്‍ അറിയപ്പെടുന്ന നടനായി മാറി . കഥാപാത്രത്തിന്റെ ആത്മാവ് അറിഞ്ഞ് അഭിനയിക്കുന്ന ചുരുക്കം നടന്മാരിലൊരാള് മണിയാണ്.മണിയുടെ തമിഴിലേക്കുള്ള പ്രവേശനത്തിന് ഞാന്‍ കാരണമായപ്പോള്‍ പറഞ്ഞത് തമിഴെനിക്ക് അറിയില്ലെന്നായിരുന്നു എന്നാല്‍ അഭിനേതാവിനെ സംബന്ധിച്ച് ഭാഷയല്ല പ്രധാനം അഭിനയമാണെന്ന് പറഞ്ഞാണ് അവിടെ അഭിനയിപ്പിച്ചത് പിന്നീട് മണി തമിഴകത്തെ കലാമണിയായി മാറുകയായിരുന്നു.
മണിയുടെ സ്മരണ സിനിമയുള്ള കാലം നിലനില്‍ക്കുമെന്നും മമ്മൂട്ടി പറഞ്ഞു.മണിയെന്ന ഒരു നടന്റെ ആരാധകനായിട്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും, കഥാപാത്രങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും തമിഴ് നടന് വിക്രം മണിയെ അനുസ്മരിച്ചു.ജെമനിയുടെ വിജയത്തില്‍ മണിയുടെ വില്ലന്‍ കഥാപാത്രത്തിന് വലിയ പങ്കാണുള്ളത്, അദ്ദേഹത്തിന്റെ അഭിനയ മികവാണ് കാശിയിലെ തന്റെ അഭിനയത്തിന് പ്രചോദനമേകിയതെന്നും വിക്രം പറഞ്ഞു.
നന്മയുള്ള ധൈര്യമുള്ള ഒരു ഉത്തമ സ്നേഹിതനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നതെന്നും .ഇത്തരമൊരു ചടങ്ങില്‍ സംബന്ധിക്കുവാന്‍ കഴിഞ്ഞത് വലിയൊരു ദു:ഖമായി കാണുകയാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
സ്നേഹിക്കുവാന്‍ മാത്രം കഴിയുന്ന അനുകമ്പയുള്ള വ്യക്തി,അപൂര്‍വ്വ സ്നേഹിതനായിരുന്നു മണിയുടെ ചിരി എന്നും എപ്പോഴും നമ്മുടെ കൂടെയുണ്ടാക്കുന്നതാണ്.ആ ചിരിയുടെ നിഷ്ക്കളങ്കനായ മണിയെ നമ്മള്‍ക്ക് ഒരിക്കലും മറക്കുവാന്‍ കഴിയുകയില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേറ്ത്തു .
മണിയുടെ നിശബ്ദമായ പ്രവര്‍ത്തനമാണ് തന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്ന് അദ്ധ്യഷത വഹിച്ച എംപിയും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് പറഞ്ഞു.മണിയുടെ ആവശ്യ പ്രകാരം ചാലക്കുടി നഗരസഭയില്‍ വൃദ്ധസദനം പതിനേഴ് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചു കൊടുത്തത് മണിയുടെ വൃദ്ധ ജനങ്ങളോടുള്ള സ്നേഹമാണ് കാണിക്കുന്നത്.
സിനിമ ലോകത്തിന് ഒരു പച്ചയായ മനുഷ്യനെയാണ് മണിയിലൂടെ നമ്മള്‍ക്ക് നഷ്ടമായിരിക്കുന്നതെന്നും ഇന്നസെന്റ് അനുസ്മരിച്ചു.ചാലക്കുടി കാര്‍മ്മല്‍ സ്ക്കൂള് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാക്കളും സംവാധായകരും ജനപ്രതിനിധികള്‍ ഉള്‍പെടെ നിരവധി പേര് പങ്കെടുത്തു.
ആയിരങ്ങളാണ് മണിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി അനുസ്മരണ നഗരിയിലേക്ക് ഒഴുകിയെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: