ശാസ്താംകോട്ട: അരനൂറ്റാണ്ട് കാലം ഭരണമില്ലാതെ ഇത്തരത്തില്‍ വന്‍ശക്തിയാകാന്‍ ബിജെപിക്ക് മാത്രമാണ് കേന്ദ്രത്തില്‍ കഴിഞ്ഞതെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപിയുടെ ശക്തി എന്താണെന്ന് മുന്നണികള്‍ തിരിച്ചറിയുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്. കേരളം ഭരിച്ച ഇടതുവലതുമുന്നണികള് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ശാരിരികമായും മാനസികമായും പീഡിപ്പിച്ച് തകര്‍ക്കാന്‍ നോക്കി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ആദര്‍ശം മാത്രം കൈമുതലാക്കിയ സംഘടനാപ്രവര്‍ത്തകര്‍ ഇന്ന് കേരളത്തില്‍ വന്‍ശക്തിയായെന്നും അദ്ദേഹം പറഞ്ഞു.
കുന്നത്തൂര്‍ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എന്താണ് സംഘടനാശക്തിയെന്ന് കേരളത്തിന് ബോധ്യമാകും. ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എംഎസ് ശ്യാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളവിദ്യാഭ്യാസസംവിധാനത്തെ കച്ചവടമാക്കുകയും ഒരുവിഭാഗത്തിന് തീറെഴുതുകയും ചെയ്ത വിദ്യാഭ്യാസമന്ത്രി മതേതര കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളോളം ഭാരതം ഭരിച്ച കോണ്‍ഗ്രസ് 1600 കോടി രൂപ ആഭ്യന്തരകടം ഉണ്ടാക്കിയാണ് ഇറങ്ങിപോയത്. രാജ്യത്ത് ഓരോ പൗരനും അമ്പതിനായിരം രൂപയുടെ കടക്കാരനായി. ഈ അവസ്ഥയില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരിക്കാന്‍ അനുവദിക്കാതെ പകപോക്കുകയാണ് അവര്‍ ചെയ്യുന്നത്. തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധ രന് സംഘടനാപ്രവര്‍ത്തനത്തിന്റെ ചിട്ടയെപറ്റി വിശദീകരിച്ചു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഗോപകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരന്‍പിള്ള, ദിനചന്ദ്രന്, സുരേഷ്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ആര്.ബാബുക്കുട്ടന്, വി.എസ്.ജിതിന്‍ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: