ന്യൂദല്‍ഹി: ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച വിവാദത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ലോക്സഭ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്. താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് കമ്പനി രേഖകളില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഈസ്റ്റ് ദല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി മഹേഷ് ഗിരിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
നേരത്തെ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്കും ലോക്സഭാ സ്പീക്കര്‍ക്കും പരാതി നല്‍കുകയും രാഹുലിന്റെ ലോക്സഭാംഗത്വവും പൗരത്വവും റദ്ദാക്കാനുള്ള നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വിവാദം വീണ്ടും തല പൊക്കിയിരിയ്ക്കുന്നത്.
മഹേഷ് ഗിരിയുടെ പരാതി സ്പീക്കര്‍ സുമിത്ര മഹാജന് എത്തിക്സ് കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു. എല്‍.കെ.അദ്വാനിയാണ് 11 അംഗ എത്തിക്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍.
അതേ സമയം സ്പീക്കറുടെ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രശ്നം എത്തിക്സ് കമ്മിറ്റിയ്ക്ക് വിടുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധിയ്ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മര്യാദ കാണിയ്ക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: