തലശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് നല്കിയ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി നാളെ പരിഗണിക്കാനായി മാറ്റി.
അഡ്വ. കെ. വിശ്വന് മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. ആരോഗ്യ കാരണങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ട് വരെ കോടതി നീട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്‍പതാം തീയതി മുതല്‍ മൂന്നു ദിവസം ജയരാജനെ സിബിഐ ചോദ്യം ചെയ്തു.
ചോദ്യം ചെയ്യാന്‍ ഒരു ദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ വീണ്ടും സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: