ന്യൂദല്‍ഹി: തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ നിലവിലുള്ള സംവരണം പുന:പരിശോധിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി.
രാജ്യസഭയില്‍ ബിഎസ്പി, എസ്പി അംഗങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംവരണ കാര്യത്തില്‍ മാറ്റം വരുത്തുന്നതോ അവസാനിപ്പിക്കുന്നതോ സംബന്ധിച്ച കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ചര്‍ച്ചയും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു.
സംവരണം തുടരുക തന്നെ ചെയ്യുമെന്നും ഇത് അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും വ്യക്തമാക്കി. സംവരണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി എസ്പി പാര്‍ട്ടി അംഗം രാംഗോപാല്‍ യാദവ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: