ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ബി.കെ. പ്രസാദിനാണ് അന്വേഷണച്ചുമതല.
മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള അന്നത്തെ അറ്റോണി ജനറല്‍ ഗുലാം.ഇ.വാഹന്വതിയ്ക്ക് എഴുതിയ രണ്ട് കത്തുകള്‍, കരട് സത്യവാങ്മൂലത്തിന്റെ കോപ്പി എന്നിവയാണ് കാണാതായിരിയ്ക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസുകളുടേയും ഇന്റലിജന്‍സ് ബ്യൂറോയുടേയും വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയതാണ് ആദ്യ സത്യവാങ്മൂലം. ഇതില്‍ ഇസ്രത് ജഹാന് ലക്ഷ്കര്‍ ഇ-ത്വയ്ബ പ്രവര്‍ത്തകയാണെന്നാണ് ആരോപിക്കുന്നത്. ആദ്യത്തെ സത്യവാങ്മൂലമാണ് ശരിയെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള പറയുമ്പോള്‍ രണ്ടാമത്തേതാണ് ശരിയെന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പറയുന്നത്. ചിദംബരം ഇടപെട്ട് ആദ്യ സത്യവാങ്മൂലം തിരുത്തിച്ചെന്ന് പിള്ള വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രത് ജഹാനൊപ്പം മലയാളിയായ ജാവേദ് , അംജദ് അലി, ജോഹര്‍ എന്നിവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയും ഉണ്ടായി. മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഇസ്രത് ജഹാന് അടക്കമുള്ളവര്‍ ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം മാറ്റിയെന്നാണ് ജി.കെ. പിള്ള വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫയലുകള്‍ കാണാതായതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റില്‍ സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: