ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ ശുദ്ധജല സ്രോതസ്സുകള്‍ വറ്റിവരളുന്നു. കിണറുകളെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ജനങ്ങള്‍ പൈപ്പുവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ഓണാട്ടുകരയുടെ തീരപ്രദേശങ്ങളിലെ കരക്കൃഷികള്‍ എല്ലാം മഴയെ ആശ്രയിച്ചാണ് ഇറക്കുന്നത്. എന്നാല്‍ വേണ്ടത്ര മഴ കിട്ടാത്തതിനാല്‍ പലരും കൃഷി ഇറക്കിയിട്ടില്ല. കൃഷി ചെയ്തവര്‍ വെള്ളത്തിനായി കേഴുന്നു. മുന്‍കാലങ്ങളില്‍ പഞ്ചായത്ത് കിണറുകള്‍ മുഖ്യ ജലസ്രോതസ്സായിരുന്നു. കരിങ്കല്ലുകളും വെട്ടുകല്ലുകളും കൊണ്ട് നിര്‍മ്മിച്ച കിണര്‍ ഇന്ന് ഉപയോഗശൂന്യമാണ്. കുളങ്ങളിലേയും കിണറുകളിലേയും വെള്ളംപറ്റിച്ച് വൃത്തിയാക്കി അറ്റകുറ്റപ്പണികള്‍ നടത്താന്‍ പഞ്ചായത്തുകള്‍ പോലും നടപടികള്‍ സ്വീകരിക്കുന്നില്ല. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളിലേയും വലിയകുളങ്ങള്‍ സംരക്ഷണ ഭിത്തികെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ജലം മലിനമാണ്. ജലസ്രോതസ്സുകള്‍ ആഴം കൂട്ടി വൃത്തിയാക്കി ശുദ്ധജലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി ഇട്ടിരുന്നെങ്കിലും ഒട്ടുമിക്കതും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
മുന്‍പഞ്ചായത്ത് ഭരണസമിതികള്‍ ഒന്നുംതന്നെ കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. ഒരു കോടി 76 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി മുതല്‍ മുടക്കി പായിപ്പാട് ആറിനേയും കായംകുളം കായലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തോട് അറവുശാലകളിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കൊണ്ട് പൂര്‍ണ്ണമായും മലിനമാണ്. കരുവാറ്റ കൊപ്പാറ മുതല്‍ ഡാണാപ്പടി വരെ ആഫ്രിക്കന്‍ പായല്‍ കയറി കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: