പൂച്ചാക്കല്‍: പള്ളിപ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ കളത്തില്‍ കവലയില്‍ തടഞ്ഞു നിര്‍ത്തി അകാരണമായി മര്‍ദ്ദിച്ച ചേര്‍ത്തല എസ്ഐയുടെ നടപടിയില്‍ ആര്‍എസ്എസ് പാണാവള്ളി താലൂക്ക് കാര്യകാരി പ്രതിഷേധിച്ചു. പള്ളിപ്പുറത്ത് സിപിഎം പ്രവര്‍ത്തകന്റെ സാധാരണ മരണത്തെ കൊലപാതകമായി ചിത്രീകരിച്ചു എംഎല്‍എ എ. എം. ആരിഫും, സിപിഎമ്മും ആര്‍എസ്എസ് കാര്യാലയവും, പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ പള്ളിപ്പുറത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുവാന്‍ സിപിഎമ്മും പോലീസും പരസ്പരം ഒത്തു കളിക്കുകയാണ്.
കളത്തില്‍ കവലയില്‍ സംഘര്‍ഷത്തിനുശേഷം സ്ഥാപിച്ച സിപിഎമ്മിന്റെയും, ഡിവൈഎഫ്ഐ യുടെയും കൊടിമരം തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയാണെന്നും ഈ സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരുവിധത്തിലും പങ്കില്ലെന്ന് ആര്‍എസ്എസ് അറിയിച്ചു. ചേര്‍ത്തല എസ് ഐ സൈജു സിപിഎമ്മിന്റെ ഗുണ്ടാ നേതാവായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍എസ്എസ് ആരോപിച്ചു. ചേര്‍ത്തല പോലീസിന്റെ ഏകപക്ഷീയമായ നിലപാടില്‍ ശക്തമായ ബഹുജന പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ആര് എസ് എസ് മുന്നറിയിപ്പ് നല്കി.
ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ആര് സുബ്രഹ്മണ്യന്, പാണാവള്ളി താലൂക്ക് കാര്യവാഹ് കെ.എം മഹേഷ്, രാജേഷ് സി. ആര്, കെ.ആര് .ജയകൃഷ്ണന്, വിമല്‍ രവീന്ദ്രന്, കെ.ജി മുരളീധരന്, ഷാജി സി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: