പാലക്കാട്: കഞ്ചിക്കോട് ഐടിഐയില്‍ നടന്ന 1160 കോടിയുടെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് സിബിഐ അന്വേഷണംനടത്തണമെന്ന ആവശ്യം ശക്തം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സോഷ്യോ എക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസിന്റെ ഭാഗമായി ലഭിച്ച തുക വകമാറ്റി ചെലവഴിച്ചതായാണ് സൂചന. ഇതുമൂലം യൂണിറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്.
1976ല്‍ 28 ലക്ഷംരൂപ മുതല്‍ മുടക്കില്‍ കഞ്ചിക്കോട് സ്ഥാപിച്ച യൂണിറ്റ് കഴിഞ്ഞ 20 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഈ കാലയളവില്‍ 4924 കോടി രൂപയുടെ വിറ്റ് വരവും 700 കോടിരൂപയുടെ ലാഭവും 880 കോടി രൂപ നികുതിയിനത്തില്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ട്.
വാര്ത്തവിനിമയമേഖലയില് രാജ്യവ്യാപകമായി ഇലക്ടോണിക്സ് ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച് വന്നിരുന്ന സ്ഥാപനം 2011യോട് കൂടി വൈവിധ്യവ്തക്കരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സോഷ്യോ എക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസ് പ്രോജ്ക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ തുടങ്ങി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇല്ക്ടോണിക്സ് ലിമിറ്റഡ്, ഇലക്ടോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്, ഐടിഐ ലിമിറ്റിഡ് കമ്പനികളുടെ കണ്‍സോഷ്യത്തിന്റെ ഭാഗമായിട്ടാണ് പ്രൊജ്ക്ടുകള്‍ ചെയ്തു വരുന്നത്. ഇതിന്റെ ഭാഗമായി ഐടിഐ കേന്ദ്രസര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയ 1660 കോടി രൂപയില്‍ ക്രമക്കേടുകള്‍ നടന്നിരിക്കുകയാണ്. ഇത് പ്രോജ്്ക്ടുകളുടെ നടത്തിപ്പിനേയും സ്ഥാപനത്തിന്റെ ഭാവിയേയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. എന്‍പിആര്‍ പ്രോജക്റ്റിന് 620 കോടിയും എസ്ഇസിസി പ്രോജക്ടിന് 540 കോടി രൂപയുമാണ് ലഭിച്ചത്. ഇതില്‍ 539.83 കോടി രൂപ കോര്‍പ്പറേറ്റ് യൂണിറ്റ് മാനേജ്മെന്റുകള്‍ വകമാറ്റി ചെലവഴിച്ചു. പണം തിരിമറി നടത്തിയതിന്റെ ഫലമായി 160 കോടിയുടെ കടബാധ്യതയാണ് യൂണിറ്റ് പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിരിക്കുന്നത്.
ഇരുപതോളം സ്വകാര്യ കരാറുകാര്‍ക്ക് പണം കൈമാറിയിരിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ്. നെറ്റ് വിംഗ് ടെക്നോളീജീസ് എന്ന കമ്പനി നല്കിയ മേല്വിലാസപ്രകാരം അവരുടെ ഓഫീസോ, കമ്പനിയോ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെട്ട എസ്ഇസിസി വര്‍ക്ക് 35 ദിവസത്തിനുള്ളില്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷമേ പേമെന്റ് നടത്താവു എന്ന കരാര്‍ വ്യവസ്ഥ ലംഘിച്ചിട്ടാണ് ഐടിഐയിലെ ഉന്നതര്‍ പണം കൈമാറിയിരിക്കുന്നത്. മാത്രമല്ല എന്‍ഐസിയുടെ വെളിപ്പെടുത്തലിനു ശേഷവും നെറ്റ് വിംഗ് ടെക്നോളിജിസിനു നാലുകോടിയോളം രൂപ കൈമാറിയത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് തൊഴിലാളി യൂണിയന് നേതാക്കളായ എസ്.ബി.രാജു, കെ.രാജീവന്, എ.മുരളീധരന്, കെ.കരുണാകരന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: