ആലപ്പുഴ: വനിതാ നേതാവിനെ അധിക്ഷേപിച്ച ജി. സുധാകരന് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മാസം 28നാണ് തന്റെ പേഴ്സണല്‍ സ്റ്റാഫിലെ മുന്‍ അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഉഷാ സാലിയെ ജി. സുധാകരന് തോട്ടപ്പള്ളി കൊട്ടാരവളവില്‍ വെച്ച് പൊതുജനമദ്ധ്യത്തില്‍ വെച്ച് ആ ക്ഷേപിച്ചത്.
ഇതെത്തുടര്‍ന്ന് ജി. സുധാകരനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. മറ്റൊരു വനിതാ നേതാവിനു വേണ്ടിയാണ് തന്നെ അപമാനിച്ചെന്നാണ് ഉഷാ സാലി ആരോപിക്കുന്നത് ‘ഇത് മുതെലടുക്കാനും,തെരഞ്ഞെടുപ്പില്‍ തന്ത്രം ഒരുക്കാനും വിഎസ് പക്ഷക്കാര്‍ രഹസ്യമായി കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലയളവിലും വിഎസ്പക്ഷക്കാരും സുധാകരപക്ഷവും കൊമ്പുകോര്‍ത്തിരുന്നു’ ഇതേ തുടര്‍ന്ന് സുധാകരന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി അണികളില്‍ പലരെയും വെട്ടിനിരത്തുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു.
ഇതും അണികളെ ചൊടിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഏകാധിപതിയായി പ്രവര്‍ത്തിക്കുന്ന സുധാകരന് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കാനുള്ള നീക്കത്തിലാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം കരുനീക്കങ്ങള്‍ നടത്തുന്നത്.
അമ്പലപ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതും സുധാകരന് പ്രതികൂലമാകുമെന്നാണ് സൂചന. ഉഷാ സാലിയുടെ ഇപ്പോഴത്തെ നാക്കങ്ങള്ക്കു പിന്നിലും പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് നല്ല പങ്കുണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉഷയെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: