മണ്ഡലത്തില്‍ ഫഌക്സ് വിപ്ലവം മാത്രമെന്ന്
പ്രധാന ആരോപണം
കൊച്ചി: നിലനില്‍പ്പിനായി പോരാടുന്ന കോണ്‍ഗ്രസിന് ഇത്തവണ എറണാകുളത്ത് നിന്ന് കരപറ്റാന്‍ കഴിയുന്ന രാഷ്ട്രീയ കലാവസ്ഥയല്ല നിലനില്‍ക്കുന്നത്. 1956 ല്‍ ഉദയം ചെയ്ത മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനെ കയ്യയച്ച് സഹായിച്ച മണ്ഡലമാണിത്. എന്നാല്‍ വികസനം എത്തിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. 1987 ല്‍ സ്വതന്ത്രനായി വിജയിച്ച എം.കെ.സാനു, 1998ലെ ഉപതെരഞ്ഞടുപ്പില്‍ ഇടതു സ്വതന്ത്രനായി വിജയിച്ച ഡോ.സെബാസ്റ്റിയന് പോളും ഒഴിച്ചാല്‍ ബാക്കിയെല്ലാം വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്.
എ.എല്‍. ജേക്കബാണ് പ്രഥമ എംഎല്‍എ. പിന്നീട് അദ്ദേഹം വിവിധ ഘട്ടങ്ങളിലായി അഞ്ച് തവണ കൂടി എറണാകുളത്തെ പ്രതിനിധികരിച്ചു. രണ്ട് തവണ വീതം ജോര്‍ജ്ജ് ഈഡനും, പ്രൊഫ. കെ.വി.തോമസും മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോള്‍ 65ല്‍ പി.ജെ.അലകസാണ്ടറും, 67 ല്‍ എ.പറമ്പിത്തറയും എംഎഎല്മാരായി. 2009 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡൊമനിക് പ്രസന്റേഷനും എറണാകുളത്തെ പ്രതിനിധീകരിച്ചു. അവസാനം നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനായിരുന്നു വിജയം. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തെ ഡോ.സെബാസ്റ്റിയന് പോളിനെ വന്‍ ഭൂരിപക്ഷത്തില്‍ തറപറ്റിച്ചാണ് ഹൈബി തന്റെ കന്നി വിജയം നേടിയത്.
ഹൈബി ഈഡന് 59,911 വോട്ട് ലഭിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ പോളിന് 27,482 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ജി. രാജഗോപാല്‍ 6362 വോട്ട് നേടിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസകരമല്ല. വിവാദങ്ങളുടെ പടുകുഴിയിലാണ് സിറ്റിംഗ് എംഎല്‍എ. ലാറ്റിന്‍ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ ആ സമുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കഴിഞ്ഞകാലങ്ങളില്‍ ഇരുമുന്നണികളും ശ്രമിച്ചിട്ടുള്ളത്. എം.കെ.സാനു ഒഴിച്ച് ഒരാള്‍ പോലും മണ്ഡലത്തിന്റെ ചരിത്രത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നല്ലാതെ വിജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സമുദായത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സഭ നടത്തുന്ന ഇടപെടലുകള്‍ വളരെയേറെയാണ്.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിനും അതോടൊപ്പം യുഡിഎഫിനും കിട്ടിയത്. ഇടതുപക്ഷത്തിനും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നല്‍കുന്നതല്ല. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിെല്ലന്നത് തന്നെയാണ് യുഡിഎഫിനെ അലട്ടുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയെന്നോണം തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി നടത്തിയ മുന്നേറ്റം മുന്നണികളെ അസ്വസ്ഥരാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 6000 ത്തിലെറേ വോട്ടുകള്‍ നേടിയ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയത് പതിനേഴായിരത്തോളം വോട്ടുകളാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധകൃഷ്ണന് 14,000 ത്തോളം വോട്ടും നേടിയിരുന്നു.
അതുകൊണ്ട് തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് എറണാകുളത്തെ സംബന്ധിച്ച് ശക്തമാകുമെന്ന് ഉറപ്പായി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എംഎല്‍എ നടത്തിയ ഗുരുതരമായ വീഴ്ച്ച തന്നെയാകും ഇത്തവണത്തെ എറ്റവും വലിയ പ്രചരണ വിഷയം. കുടിവെള്ള വിതരണവും ചര്‍ച്ചയാകും. മണ്ഡലത്തില്‍ നടക്കുന്നത് ഫഌക്സ് വിപ്ലവം മാത്രമാണെന്നാണ് പ്രധാന ആരോപണം. ഒപ്പം സോളാര്‍ തട്ടിപ്പുകേസില്‍ യുവ എംഎല്‍എക്കെതിരെയുള്ള ആരോപണവും തെരഞ്ഞെടുപ്പ് ചൂടില്‍ ഇളകി മറിയും. കോര്‍പ്പറേഷനിലെ 23 ഡിവിഷനുകളും ചേരാനെല്ലൂര്‍ ഡിവിഷനും ഉള്‍പ്പെടുന്നതാണ് മണ്ഡലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: