ന്യൂദല്‍ഹി: പതിനൊന്നാമത്് മഹീന്ദ്ര എക്സെലെന്‍സ് ഇന്‍ തീയേറ്റര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ശശിധരന് നടുവില്‍ സംവിധാനം ചെയ്്ത മലയാള നാടകമായ ബാല്‍ക്കണി മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടി. ഉര്‍ദു നാടകമായ മേന്‍ ഹൂന് യൂസഫ് ഓര് യെ മേരാ ഭായി മിക്കച്ച നാടകത്തിനുള്ള അവാര്ഡ്് കരസ്ഥമാക്കി. നാടകം സംവിധാനം ചെയ്ത മോഹിത് തകല്ക്കാറാണ് മികച്ച സംവിധായകന്. മികച്ച വെളിച്ച വിന്യാസം (പ്രദീപ് വൈദ്യ), മികച്ച ശബ്ദ വിന്യാസം (മോഹിത്ത് തകല്ക്കാര്, ദര്‍ഷന്‍ പട്നാ) എന്നിവക്കുള്ള അവാര്‍ഡുകള്‍ കൂടി നേടിയ മേന്‍ ഹൂന് യൂസഫ് ഓര് യെ മേരാ ഭായി അവാര്‍ഡ് നിശയിലെ ശ്രദ്ധേയ സാന്നിധ്യമായി.
നാടകരംഗത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മുതിര്‍ന്ന നാടകാചാര്യനും നാഷണല്‍ സ്കൂള്് ഓഫ് ഡ്രാമാ ചെയര്‍മാനുമായ പദ്മശ്രീ രത്തന്‍ തീയത്തിനെ മീറ്റാ ലൈഫ് ടൈം അച്ചീവ്്മെന്റ് പുരസ്്കാരം നല്കി ആദരിച്ചു.
മലായാളിയായ ദീപന് ശിവരാമന് സംവിധാനം ചെയ്ത ദി കാബിനറ്റ് ഓഫ് ഡോ കലിഗിറി എന്ന നാടകം മികച്ച രംഗവിന്യാസത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ളപുരസ്ക്കാരം കന്നഡ നാടകമായ അക്ഷയാംബര സ്വന്തമാക്കി (ശരണ്യ രാം പ്രകാശ്). അക്ഷയാംബരയിലെ പ്രകടനത്തിന് പ്രസാദ് ചേര്ക്കാടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. എ ഫ്രെണ്ട്സ് സ്റ്റോറി എന്ന നാടകത്തിലെ മിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സയാലി പഥക്ക് മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായി.
ബംഗാളി നാടകമായ ഹാവോയിയിലെ പ്രകടനത്തിന് ഷാന്തനു ഘോഷ്, ദ്യുതി ഘോഷ് എന്നിവര്‍ യഥാക്രമം മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി. മികച്ച നൃത്താലങ്കാരത്തിനുള്ള പുരസ്കാരം തമിഴ് നാടകമായ കുഹൈമരവാസികള് നേടി. മികച്ച ഒത്തിണക്കത്തോടെയുള്ള അവതരണത്തിനുള്ള പുരസ്കാരം 07/07/07 എന്ന നാടകം കരസ്ഥമാക്കി.എഴുത്തുകാരന് കുനുള് ബാസു, നടന് കുസും ഹൈദര്‍, സംവിധായകന് എം കെ റെയ്ന, കൊറിയോഗ്രാഫര്‍ തനുശ്രീ ശങ്കര്‍, നടിയും സംവിധായകയുമായ സുഷമ സേഥ് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: