തിരുവനന്തപുരം: പി.സി. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വാല്യക്കാരനെപ്പോലെ പ്രവര്‍ത്തിച്ച സ്പീക്കര്‍ എന്‍. ശക്തന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. എംഎല്‍എ സ്ഥാനം സ്വയം രാജിവച്ച പിസി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരെ അന്നുതന്നെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആത്മഹത്യ ചെയ്തയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതു പോലുള്ളതാണ് സ്പീക്കറുടെ നടപടി. നിയമജ്ഞര്‍ പോലും ഈ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും സന്തോഷിപ്പിക്കാനും, അവരുടെ പ്രീതി പിടിച്ചുപറ്റാനുമായാണ് സ്പീക്കര്‍, ജോര്‍ജിനെ അയോഗ്യനാക്കിയതെന്ന് വിഎസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: