കൊച്ചി: ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും സമര്‍പ്പിക്കാത്തതിന് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്(ട്രാവന്‍കൂര്‍) ലിമിറ്റഡിന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. ജില്ല കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിംഗിലാണ് വിഷയം പരിഗണിച്ചത്. ഇക്കാര്യത്തില്‍ ജിഡയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ജില്ല കളക്ടറും എംഎല്‍എയും ചേര്‍ന്നു 2011 ല്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. പിന്നീട് ഈ റിപ്പോര്‍ട്ട് പുതുക്കി നല്‍കണമെന്ന് സര്‍ക്കാര്‍ 2012ല്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം ചേര്‍ന്ന പിഡബ്ല്യുഡി, ജിഡ, പ്രാദേശിക കമ്മറ്റികള്‍ എന്നിവ യോഗം ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതുവരെയും ഇവ സമര്‍പ്പിച്ചിട്ടില്ല. ഈ നടപടി സര്‍ക്കാര്‍ ഓഫീസിലെ ചുവപ്പുനാടയ്ക്ക് ഉദാഹരണമാണെന്നും വിഷയം പരിധിവിട്ടാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമേറ്റെടുക്കേണ്ടിവരുമെന്നും കമ്മീഷന് ചെയര്മാന് ജെ. ബി. കോശി വ്യക്തമാക്കി.
കൊച്ചിന് കോളേജിന് സമീപത്തെ കനാലിലെ മാലിന്യ പ്രശ്നം സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭയ്ക്ക് കമ്മീഷന് നിര്‍ദേശം നല്കി. 27 കേസുകളാണു കമ്മീഷന് ഇന്നലെ പരിഗണിച്ചത്. ഒമ്പതു പുതിയ കേസുകള്‍ വന്നു. 16 പരാതികള്‍ തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: