കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ സിപിഎം സംഘം വീട്ടില്‍ക്കയറി തല്ലിക്കൊന്ന സുജിത്തിന്റെ കുടുംബത്തിന് സാന്ത്വന സ്പര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സുജിത്തിന്റെ വീട്ടിലെത്തിയ കുമ്മനം സുജിത്തിന്റെ മാതാപിതാക്കളായ ജനാര്ദ്ദനന്, സുലോചന, സഹോദരന് ജയേഷ്, സഹോദരി സുചിത്ര എന്നിവരുമായി സംസാരിച്ചു.
സിപിഎം അക്രമത്തില്‍ പരിക്കേറ്റ സുജിത്തിന്റെ മാതാപിതാക്കളും സഹോദരനും ഇപ്പോഴും ചികിത്സയിലാണ്. സുലോചനയുടെയും ജയേഷിന്റെയും കൈകള്‍ പ്ലാസ്റ്ററിട്ട നിലയിലാണ്. അതിമൃഗീയമായി നടന്ന കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ണൂരിലെത്തിയിരുന്നെങ്കിലും ആരുംതന്നെ സുജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
02സുജിത്തിന്റെ വീട്ടിലെത്തിയ കുമ്മനത്തോടൊപ്പം ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സമിതി യംഗം കെ.രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.വേലായുധന്, എ.ഒ.രാമചന്ദ്രന് തുടങ്ങിയവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: