കോട്ടയം: കെട്ടുപോയ മനസ്സുമായി ജീവിക്കുന്ന അമ്മമാരുടെ വൃഥകളാണ് നാടിന്റെ വളര്‍ച്ചയ്ക്കും ഐശ്വര്യത്തിനും തടസ്സമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു. ശാന്തിഗിരി ജില്ലാ ഉപാശ്രമത്തിന്റെ പതിനാറാം പ്രതിഷ്ഠാ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സമൂഹം കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണ്. വനിതാ ദിനങ്ങളില്‍ മാത്രം സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. വികാരപരതയ്ക്കപ്പുറം മാതൃത്വത്തിന്റെ മഹനീയതയ്ക്കാണ് അമ്മ എന്ന വാക്ക്. അമ്മ അനുഭവമായി മറുന്ന ഒരു സമൂഹം ഇവിടെ വളര്‍ന്ന് വരണം. ഡോ. പി.എന്‍. മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സൗജന്യ ആയുര്‍വ്വേദ-സിദ്ധ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നു വിതരണവും കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരിയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.സണ്ണി പാമ്പാടിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി കൂരോപ്പട, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്ധ്യാ സുരേഷ്, പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി തര്യന്, ഡോ. കെ.എ.മനോജ്, ബ്രഹ്മചാരി മനോജ്, ഡോ. എം.ആര്. ഗോപാലകൃഷ്ണന്, ബാലകൃഷ്ണന്, ജി.വി.ജോയി, ടി.ഒ.സജീവ്, കെ.കെ.തങ്കമ്മ, ഗുരുദാസ്.സി.പി, കുമാരി ഇന്ദു മോഹന്‍, അഖില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: