പാനൂര്‍: കണ്ണൂരിലെ സിപിഎം ക്രൂരതയ്ക്കെതിരെ പ്രതികരിക്കാന്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്നും സാംസ്ക്കാരിക കേരളം പുറത്തുവരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. സിപിഎം പ്രവര്‍ത്തകര്‍ സ്ക്കൂള് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടു വെട്ടിപരിക്കേല്‍പ്പിച്ച പാനൂര്‍ അണിയാരത്തെ ബിജെപി പ്രവര്‍ത്തകനായ ഇളയിടത്ത് താഴെകുനിയില്‍ ബിജുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജുവിനു നേരെ നടന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശകമ്മീഷനും സ്വമേധയാ കേസെടുക്കണം. പിഞ്ചുകുട്ടികളെ സ്ക്കൂളിലേക്ക് കൊണ്ടുപോകും വഴിയാണ് ഓട്ടോ തടഞ്ഞു നിറുത്തി അക്രമികള്‍ കുട്ടികളുടെ മുന്നിലിട്ടു ബിജുവിനെ വെട്ടിയത്. ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യമാണ് സിപിഎം നടത്തുന്നത്.ഇതിനെതിരെ മിണ്ടാതിരിക്കുന്ന സാംസ്ക്കാരിക നായകന്മാര് മൗനത്തിന്റെ വാത്മീകത്തിലാണ് ഉളളത്. ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണം. എട്ടാം തീയ്യതി നടന്ന അക്രമത്തിലെ ഒരു പ്രതിയെ പോലും ഇതുവരെ പിടികൂടാന്‍ പോലീസിനു സാധിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോപത്തിനു ബിജെപി തയ്യാറാകുമെന്നും കുമ്മനം പറഞ്ഞു.
ബിജുവിന്റെ അടുത്തിരുന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കുമ്മനം രാജശേഖരന് പാര്‍ട്ടി കൂടെയുണ്ടാകുമെന്നും, പ്രതിസന്ധികള്‍ക്കു പതറരുതെന്നും പറഞ്ഞു. മക്കളായ അനുരാഗ്,റിയ എന്നിവരെ അടുത്തിരുത്തി കുശലാന്വേഷണം നടത്തി.മാതാവ് ശാരദ,ബിജുവിന്റെ ഭാര്യ ലീന എന്നിവരെ സമാശ്വസിപ്പിച്ച കുമ്മനം തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനും സമയം കണ്ടെത്തി.
സംഘപരിവാര്‍ നേതാക്കളായ വി.ശശിധരന്, കെ.ഗിരീഷ്, പി.സത്യപ്രകാശ്, ടി.രാജശേഖരന്, എന്‍കെ.നാണുമാസ്റ്റര്‍, ടിപി.സുരേഷ്ബാബു, കെസി.വിഷ്ണു, കെ.രഞ്ജിത്ത്, കെ.കെ.വിനോദ്കുമാര്‍,അഡ്വ:വി.രത്നാകരന്, വിപി.സുരേന്ദ്രന്, കെകെ.ചന്ദ്രന്, കെകെ.ധനഞ്ജയന്, എന്‍.ഹരിദാസ്, കെപി.അരുണ്‍ തുടങ്ങിയ നേതാക്കള്‍ കുമ്മനത്തിനൊപ്പം ബിജുവിന്റെ വീട്ടിലെത്തി. നൂറുകണക്കിനു പ്രവര്‍ത്തകരും നേതാവിനെ കാണാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: