ചെറുപുഴ: കുടിവെള്ളത്തിനുപോലും സൗകര്യമില്ലാതെ ഫയര്‍ സര്‍വ്വീസ് വലയുന്നു. മലയോരത്തെ അഞ്ചിലധികം പഞ്ചായത്തുകളില്‍ അത്യാഹിതഘട്ടങ്ങളില്‍ ഓടിയെത്തേണ്ട പെരിങ്ങോം ഫയര്‍ സര്‍വ്വീസാണ് വെള്ളം കിട്ടാതെ വലയുന്നത്. പെരിങ്ങോം വയക്കര പഞ്ചായത്ത് വക ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സര്‍വ്വീസില്‍ ഇരുപതിലധികം ജീവനക്കാരാണുള്ളത്. ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും, തുണിയലക്കുന്നതിനും, കുടിക്കുന്നതിനും ആശ്രയിക്കുന്നത് കെട്ടിടത്തിന്റെ പരിസരത്തുള്ള കിണറിനെയാണ്. പാറപ്രദേശമായതിനാല്‍ വേനലാരംഭിക്കുന്നതോടെ ഈ കിണര്‍ വറ്റിത്തുടങ്ങും. കുടിവെള്ളപ്രശ്നം രൂക്ഷമായപ്പോള്‍ കഴിഞ്ഞവര്‍ഷം ഇവിടെ കുഴല്‍ കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല. ഇപ്പോള്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ കിണറില്‍ നിന്നാണ് ജീവനക്കാര്‍ വെള്ളമെത്തിക്കുന്നത്. വേനല്‍ക്കാലത്ത് തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തങ്ങളില്‍ സഹായമെത്തിക്കേണ്ട ഫയര്‍ സര്‍വ്വീസിന് ഫയര്‍ എഞ്ചിനിലേക്ക് വെള്ളം ശേഖരിക്കുന്നതിനും ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. പ്രദേശത്തെ കുളങ്ങളും തോടുകളുമൊക്കെ വറ്റിത്തുടങ്ങിയതിനാല്‍ കിലോമീറ്റര്‍ യാത്രചെയ്ത് വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. ഇതാകട്ടെ അത്യാവശ്യഘട്ടങ്ങളില്‍ വലിയതോതിലുള്ള സമയനഷ്ടത്തിനും ഇടയാക്കുന്നു. ജലക്ഷാമത്തിനൊപ്പം ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഫയര്‍ഫോഴ്സിനെ വലയ്ക്കുന്നുണ്ട്. മൂന്നു െ്രെഡവര്‍മാരുടെ തസ്തിക നിലവിലുണ്ടെങ്കിലും നിലവില്‍ രണ്ടുപേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. അവശ്യസര്‍വ്വീസായതിനാല്‍ ഇവര്‍ അധികസമയം ഡ്യൂട്ടിചെയ്യേണ്ട സ്ഥിതിയാണ്. സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ റവന്യൂവകുപ്പ് ഭൂമി അനുവദിച്ചെങ്കിലും തുടര്‍നടപടികളും വൈകുകയാണ്.വേനല്‍ കടുത്തുതുടങ്ങിയതോടെ തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി കോളുകളാണ് ഇവിടേക്കെത്തുന്നത്. ജീവനക്കാരുടെ കുറവും വെള്ളം സംഭരിക്കാനെടുക്കുന്ന സമയനഷ്ടവും നിലവിലുള്ള ജീവനക്കാര്‍ക്ക് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: