തലശ്ശേരി: കുടിവെള്ളം മലിനമാക്കിയും ആഹാരം നിഷേധിച്ചും പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും സിപിഎം കൈക്കൊണ്ടുവരുന്ന നടപടി പ്രാകൃതമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കുമ്മനം രാജശേഖരന് പറഞ്ഞു.
മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ലസിതാ പാലക്കലിന്റെ വീട്ടുകിണറ്റില്‍ മലിന വസ്തുക്കളിട്ട് കുടിവെള്ളം മുട്ടിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രസ്തുത വീട് സന്ദര്‍ശിക്കാനെത്തിയ സമയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശം ഇത്ര പരസ്യമായി പിച്ചിച്ചീന്തപ്പെട്ട കാലം ഇതുവരെ ഉണ്ടായിട്ടില്ല. ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് പലയിടത്തുമുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സിപിഎം നടത്തുന്ന ഇത്തരം പ്രാകൃതി കൃത്യങ്ങള്‍ക്കെതിരെ പോലീസോ വനിതാ കമ്മീഷനോ ഇടപെടാത്തതും നടപടി സ്വീകരിക്കാത്തതും പ്രതിഷേധാര്‍ഹമാണ്. സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തുകൊണ്ട് ജനങ്ങളുടെ സൈ്വര്യജീവിതം നശിപ്പിക്കുകയാണ്. ലസിതയുടെ വീടിന് നേരെ നടന്ന അക്രമത്തില്‍ സര്‍ക്കാര്‍ നടപടി വീക്ഷിക്കുകയാണെന്നും ഉടന്‍തന്നെ പോലീസും വനിതാകമ്മീഷനും ഇടപെടണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പാനൂര്‍ പൂക്കോത്ത് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ബജുവിന്റെ വീടും കുമ്മനം സന്ദര്‍ശിച്ചു. സംഘപരിവാര്‍ നേതാക്കളും സംസ്ഥാന പ്രശിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: