തിരുവനന്തപുരം: ജനദ്രോഹം ലക്ഷ്യമിടുന്ന കാട്ടായിക്കോണം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രകടനത്തിന് നേരെ സിപിഎം ആക്രമണം. കൊലവിളിയുമായി അഴിഞ്ഞാടിയ സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അടക്കമുള്ള നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
നിരവധി വാഹനങ്ങള്‍ സിപിഎം അക്രമികള്‍ അഗ്നിക്കിരയാക്കി. രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. മുന്മേയറുടെ കോലംകത്തിച്ചു എന്നുപറഞ്ഞായിരുന്നു സിപിഎം ആക്രമണം. നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ചേങ്കോട്ടുകോണം സ്വദേശി സതീശന് (48), ലക്ഷംവീട് കോളനി അനീഷ് (31) എന്നിവരുടെ നില അതീവഗുരുതരമാണ്. 15 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമാധാനപരമായി നടന്ന പ്രകടനത്തിന് നേരെ ആസൂത്രിതമായ ആക്രമണമായിരുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപകമായ ആക്രമണങ്ങള്‍ക്ക് സിപിഎം തയ്യാറെടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി വന്‍ മുന്നേറ്റം ജില്ലയിലുണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: