കൊച്ചി: പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ നടപടിയും രാജിക്കത്ത് നിരസിച്ച നടപടിയും ഹൈക്കോടതി റദ്ദാക്കിയതോടെ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനം തിരികെ ലഭിക്കും. പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് 2015 നവംബര്‍ 12നാണ് രാജിക്കത്ത് നല്‍കിയത്.
ഈ രാജിക്കത്തിന്മേല് ഇനി സ്പീക്കര്‍ പുതിയ തീരുമാനം കൈക്കൊള്ളണം. അതുവരെ അദ്ദേഹത്തിന് എംഎല്‍എയായി തുടരാം. ഇതേപോലെ അയോഗ്യനാക്കണമെന്ന തോമസ് ഉണ്ണിയാടന്റെ പരാതിയും സ്പീക്കര്‍ക്ക് ആവശ്യമെങ്കില്‍ വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയതിനെ ചോദ്യംചെയ്ത് പി.സി. ജോര്‍ജ് സീനിയര്‍ അഭിഭാഷകനായ അഡ്വ. പി. രവീന്ദ്രന്, അഡ്വ. ജസ്റ്റിന് മാത്യു എന്നിവര്‍ മുഖേന നല്കിയ ഹര്‍ജിയിലാണ് സ്പീക്കറുടെ രണ്ടു നടപടികളും ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: